സുന്നി ആധർഷത്തിലെ ആത്മാർത്ഥതയും സുന്നി സംഘടന കൾ ക്കുള്ള കറകളഞ്ഞ പിന്തുണയും ഭയക്കുന്നവരുടെ വെറും കൂകൽ മാത്രമാണു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നാം കണ്ടത് .
മർഹൂം ത്വാഹിർ തങ്ങളുടെ വഴിയിൽ തന്നെയാണു മുഹിമ്മാത്ത് ഇപ്പോഴും മുന്നോട്ട് പോകുന്നത് . ഈ അടുത്ത് സ്ഥാപനാവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയിൽ നിന്നുണ്ടായ അബദ്ധം ചൂണ്ടി കാണിച്ചപ്പോൾ മർഹൂം ത്വാഹിർ തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ധീരമായ ആധർഷ നിലപാടാണ് തന്നെയാണു മുഹിമ്മാത്ത് കമ്മിറ്റിയിൽ നിന്നുമുണ്ടായത് .
ഇനി മുസ്ലിം ലീഗിനെ പിന്തുണ ക്കാത്തതാണ് മുഹിമ്മാത്തിന്റെ പ്രശ്നമെങ്കിൽ ; സ്കൂൾ അനഗീകാര ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ, കന്നഡ മലയാളം, ഇംഗ്ലീഷ് മീഡിയ കളിൽ പ്രവര്ത്തിക്കുന്ന മുഹിമ്മാത്ത് ഹൈ സ്കൂൾ ജില്ലയിൽ ഒന്നാമതും സംസ്ഥാനത്തിൽ മൂന്നാമതുമായിരുന്നു. മന്ത്രി ചെർക്കളം അബ്ദുള്ള സാഹിബിനെ മൂന്നു തവണ ഈ ലിസ്റ്റുമായി തിരുവനന്തപ്പുരത്തു പോയി മർഹൂം ത്വാഹിർ തങ്ങൾ കണ്ടപ്പൊൾ ഉറപ്പ് നൽകിയതുമാണ് . കാസർകോഡ് നിന്നും ജീപിലാണ് ത്വാഹിർ തങ്ങൾ വന്നതെന്നരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന എന്നോടും അമീർ അലി ചൂരിയോടും ചെർക്കളം അബ്ദുള്ള സാഹിബ് പറഞ്ഞതോർക്കുന്നു " ഒരു കാർ വാടകയ്ക്ക് പിടിച്ചു വരാമായിരുന്നില്ലേ ; സുഖമില്ലാത്ത തങ്ങൾ ഇത്ര ദൂരം ജീപിൽ യാത്ര ചെയ്തതെന്തിന് ?" ഈ ഗവെർന്മെന്റ് സ്കൂളുകൾക്ക് അംഗീകാരം നൽകുകയാണെങ്കിൽ ലിസ്റ്റിൽ ഒന്നാമതുള്ള മുഹിമ്മാത്തിന് കിട്ടിയിരിക്കുമെന്ന് പറഞ്ഞ മന്ത്രി പിന്നീട് കൈ മലർത്തുകയായിരുന്നു . പിന്നീട് ഇടതു സർക്കാറിന്റെ കാലത്താണ് മുഹിമ്മാത്തു ഹൈ സ്കൂളിന് അംഗീകാരം ലഭിച്ചത്.
അംഗ ഡി മുഗർ , സൂരംബയൽ സ്കൂളുകളിൽ പഠിച്ചിരുന്ന മുഹിമ്മാത്തിലെ മുന്നൂറോളം കുട്ടികളുടെ ടി സി യുമായി തൻബീഹുൽ ഇസ്ലാം സ്കൂളിൽ അഡ്മിഷൻ എല്ലാം ശെരിയായി വന്നപ്പോൾ ചില തൽപ്പരകക്ഷികൾ അത് മുടക്കിയത് സമാനതകളില്ലാത്ത കൊടും ക്രൂരതയായിരുന്നു . (മലയാളം കന്നഡ ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ മുഹിമ്മാത്തിൽ സ്വന്തമായി സ്കൂൾ ഒറ്റയടിക്ക് തുടങ്ങാൻ ആ മുടക്കൽ കാരണമായി )
അതുകൊണ്ടു തന്നെ മുസ്ലിം ലീഗിനെ മുഹിമ്മത്ത് പിന്തുണ ക്കാത്തതു വലിയ അപരാധമാണെന്ന് മുസ്ലിം ലീഗ് പ്രവർത്തകനായ ഞാൻ കരുതുന്നില്ല . കാന്തപുരം വിഭാഗത്തിന്റെ എല്ലാ നയങ്ങളും നിലപാടുകളും ശെരിയാണ് എന്ന അഭിപ്രായവും എനിക്കില്ല . കഴിഞ്ഞ ഇലക്ഷനിൽ മുസ്ലിം ലീഗിനെതിരെ മുഹിമ്മാത്ത് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതിനെ അനുകൂലിക്കാനും പറ്റില്ല .
ആധർഷ രംഗത്തു കാരന്തൂർ മർക്കസിനെ പോലെ മുഹിമ്മാത്തും വളർന്ന് വരുന്നതിലുള്ള തിരിച്ചറിവും ഭയവുമായിരിക്കാം ഇപ്പോൾ മുഹിമ്മാതിനെതിരെ ചിലർ തിരിയാനുള്ള കാരണം -
ഹംസ കിന്നിങ്കാർ, മുൻ മാനേജർ മുഹിമ്മാത്ത് ഹൈ സ്കൂൾ (from fb)
No comments:
Post a Comment