┏══✿ഹദീസ് പാഠം 1708✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 29
12 - 4 -2021 തിങ്കൾ
وَعَنْ سُمَيٍّ رَضِيَ اللهُ عَنْهُ - مَوْلَى أَبِي بَكْرٍ رَضِيَ اللهُ عَنْهُ - أَنَّ أَبَا بَكْرِ بْنَ عَبْدِ الرَّحْمَنِ رَضِيَ اللهُ عَنْهُمَا ، كَانَ يَقُولُ : مَنْ غَدَا أَوْ رَاحَ إِلَى الْمَسْجِدِ ، لَا يُرِيدُ غَيْرَهُ ؛ لِيَتَعَلَّمَ خَيْرًا أَوْ لِيُعَلِّمَهُ ، ثُمَّ رَجَعَ إِلَى بَيْتِهِ ، كَانَ كَالْمُجَاهِدِ فِي سَبِيلِ اللهِ رَجَعَ غَانِمًا (رواه مالك في الموطإ)
✿══════════════✿
സുമയ്യ് (റ) - അബൂ ബക്കർ (റ) ൻ്റെ അടിമ - ൽ നിന്ന് നിവേദനം: നിശ്ചയം അബൂബക്കർ ബിൻ അബ്ദു റഹ്മാൻ (റ) പറയുമായിരുന്നു: ആരെങ്കിലും രാവിലെയും വൈകുന്നേരവും പള്ളി മാത്രം ലക്ഷ്യമാക്കി നല്ലത് പഠിക്കാനോ പഠിപ്പിക്കാനോ വേണ്ടി പോകുകയും, ശേഷം തൻ്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്താൽ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ പുറപ്പെട്ട് ഗ്വനീമത്തുമായി മടങ്ങിയവനെ പോലെയായി(മുവത്വഅ്)