16-06-2016
1⃣ ജിഷ വധക്കേസ്: ഡി.എന്‍.എ പിടിയിലായ ആളുടേത് തന്നെ
🔷പെരുമ്പാവൂർ ജിഷ വധക്കേസിൽ കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് പിടിയിലായി. അസം സ്വദേശിയായ അമി ഉൽ ഇസ്‍ലാമിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ഡിഎൻഎ പരിശോധനാഫലത്തിൽനിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യ ചെയ്തുവരികയാണ്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
===========================
2⃣ ജിഷ വധം: അന്വേഷണം ശരിയായ ദിശയില്‍ തന്നെ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
🔷പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ ശരിയായ ദിശയില്‍ ആയിരുന്നുവെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രതിയെ പിടികൂടിയ പൊലിസിനെ അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
===========================
3⃣ ജിഷ വധക്കേസ്: പ്രതിയെ പിടികൂടാനായത് പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലെന്ന് പിണറായി
🔷ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷ കൊലക്കേസ് പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുമ്പാണ് മുഖ്യമന്ത്രി ഇക്കാര്യം ശരിവെച്ചത്. ജിഷ കേസ് പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്നു തന്നെ അറിയാനാകുമെന്ന് മുഖ്യമന്ത്രി ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷ കൊലക്കേസ് പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുമ്പാണ് മുഖ്യമന്ത്രി ഇക്കാര്യം ശരിവെച്ചത്. ജിഷ കേസ് പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്നു തന്നെ അറിയാനാകുമെന്നും പിടികൂടിയത് ആഭ്യന്തരവകുപ്പിനും പൊലീസിനും പൊന്‍തൂവലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
===========================
4⃣ എസ്.എന്‍.ജി അംഗത്വത്തിന് ഇന്ത്യയ്ക്ക് പിന്തുണയുമായി ന്യൂസിലന്റ്
🔷ഇന്ത്യയുടെ എസ്.എന്‍.ജി അംഗത്വത്തിന് ന്യൂസിലന്റിന്റെ പിന്തുണ. തുടക്കത്തില്‍ ഇന്ത്യയുടെ അംഗത്വത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ന്യൂസിലന്റ് ഇപ്പോള്‍ നിലപാടില്‍ അയവു വരുത്തിയിരിക്കുകയാണ്. ഒരു രാജ്യത്തിനു മാത്രം അംഗത്വത്തിനുള്ള അനുമതി നിഷേധിക്കരുതെന്നും വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം നല്‍കേണ്ടതെന്നും ന്യൂസിലന്റ് അഭിപ്രായപ്പെട്ടു.
===========================
5⃣ കാസര്‍കോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാത രണ്ടുവര്‍ഷംകൊണ്ട്; മന്ത്രി ജി സുധാകരന്‍
🔷കാസര്‍കോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാത നിര്‍മാണം രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. തര്‍ക്കങ്ങളില്ലാതെയാകും ദേശീയപാത നിര്‍മാണം. നല്ല വില നല്‍കി സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു
===========================
✍🏻പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകനെ പിടികൂടിയതില്‍ സന്തോഷമുണ്ട്; പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും. കൊലയാളി അമി ഉല്‍ ഇസ്ലാമിനെ അറിയില്ലെന്നും ജിഷയുടെ സഹോദരി ദീപ പറഞ്ഞു.
✍🏻നാദാപുരം ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസ് വിധിക്കെതിരെ മുന്‍ എംഎല്‍എ കെ കെ ലതിക ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായി. ബൂര്‍ഷ്വ കോടതി തുലയട്ടെ എന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
===========================
No comments:
Post a Comment