കഴിഞ്ഞ യാഴ്ച പ്രകാശനം ചെയ്ത മാതൃഭൂമി റംസാൻ സപ്ലിമെന്റിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ലേഖനം എന്ന് കണ്ടപ്പോൾ അത്ഭുതം തോന്നിയിരുന്നു. കാന്തപുരം ഉസ്താദിന്റെ ലേഖനങ്ങൾ മാതൃഭൂമി മർകസ് മീഡിയയോട് ആവശ്യപ്പെടുകയോ നല്കുകയോ ചെയ്തിരുന്നില്ല. ഇന്നലെയാണ് റംസാൻ സപ്ലിമെന്റിന്റെ കോപ്പി കിട്ടിയത്. കാന്തപുരം ഉസ്താദ് നല്കാത്ത ഒരു ലേഖനം എങ്ങനെ മാതൃഭൂമിയിൽ വന്നു എന്നന്വേഷിക്കാൻ ഇന്നലെ വൈകുന്നേരം മുതലേ ശ്രമിച്ചിരുന്നു. ഇന്ന് പത്തു മണിക്കാണ് അത് തയ്യാറാക്കിയ ഡസ്കുമായി കണക്റ്റ് ചെയ്തു കിട്ടിയത്.തുടർന്ന് സപ്ലിമെന്റ് തയ്യാറാക്കിയ മാതൃഭൂമി ലേഖകൻ സിറാജ് മർകസ് മീഡിയയിലേക്ക് വിളിച്ചു. മുൻ വർഷങ്ങളിലെ ഏതോ റംസാൻ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച ഉസ്താദിന്റെ ലേഖനം പുന:പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഉസ്താദിന്റെ ഓഫീസിന്റെ അനുമതി വാങ്ങേണ്ടേ എന്ന ചോദ്യത്തിന് അറിയാതെ സംഭവിച്ചത് ആണെന്നും ചെയ്തത് തെറ്റായി എന്നും മാതൃഭൂമി റിപ്പോർട്ടർ പറയുന്നു. അതിനാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരോ അദ്ധേഹത്തിന്റെ ഓഫീസോ അറിയാതെയാണ് മാതൃഭൂമി ഈ ലേഖനം പ്രസിദ്ധീകരിച്ചത്. അത് മാധ്യമ നൈതികതക്ക് നിരക്കുന്നതാണോ എന്ന് അവർ തന്നെ തീരുമാനിക്കട്ടെ.
- അഡ്വ. സമദ് പുലിക്കാട് (മർകസ് മീഡിയ ലീഗൽ ഡയറക്ടർ)
-ലുഖ്മാൻ കരുവാരക്കുണ്ട് (മർകസ് മീഡിയ കോ-ഓർഡിനേറ്റർ)
Media markazi, Mathrubhumi,Special, essay, kanthapuram
No comments:
Post a Comment