■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 4
15 -8-2018 ബുധൻ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجِ النَّبِيِّ ﷺ قَالَتْ : مَا رَأَيْتُ رَسُولَ اللهِ ﷺ ضَاحِكًا حَتَّى أَرَى مِنْهُ لَهَوَاتِهِ ، إِنَّمَا كَانَ يَتَبَسَّمُ. قَالَتْ : وَكَانَ إِذَا رَأَى غَيْمًا ، أَوْ رِيحًا عُرِفَ فِي وَجْهِهِ . قَالَتْ : يَا رَسُولَ اللهِ ، إِنَّ النَّاسَ إِذَا رَأَوُا الْغَيْمَ فَرِحُوا رَجَاءَ أَنْ يَكُونَ فِيهِ الْمَطَرُ ، وَأَرَاكَ إِذَا رَأَيْتَهُ عُرِفَ فِي وَجْهِكَ الْكَرَاهِيَةُ ؟ فَقَالَ : يَا عَائِشَةُ، مَا يُؤْمِنِّي أَنْ يَكُونَ فِيهِ عَذَابٌ ؟ عُذِّبَ قَوْمٌ بِالرِّيحِ ، وَقَدْ رَأَى قَوْمٌ الْعَذَابَ ، فَقَالُوا : { هَذَا عَارِضٌ مُمْطِرُنَا }(رواه البخاري)
✿═══════════════✿
തിരു നബി ﷺ യുടെ പ്രീയ പത്നി ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുത്തെ മോണ കാണും വിധം ചിരിക്കുന്നതായി ഞാൻ തീരെ കണ്ടിട്ടില്ല ; മറിച്ച് അവിടുന്ന് പുഞ്ചിരിക്കലാണ് പതിവ്, മഹതി തുടർന്നു: തിരു നബി ﷺ മേഘമോ കാറ്റോ കാണുന്ന സമയം അവിടുത്തെ മുഖത്ത് നിന്ന് ഭാവമാറ്റം കൊണ്ട് തിരിച്ചറിയുമായിരുന്നു, മഹതി ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ.. ജനങ്ങൾ മേഘം കാണുന്ന നേരം മഴ ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിൽ സന്തോഷിക്കുമ്പോൾ അങ്ങയുടെ മുഖത്ത് വിഷമമാണല്ലോ പ്രകടമാകുന്നത് ? അപ്പോൾ തിരു നബി ﷺ പറഞ്ഞു: ഓ ആയിഷാ, എന്നെ എങ്ങനെ നിർഭയനാക്കും അതിൽ ദുരന്തം പതിയിരിക്കുന്നുണ്ടെങ്കിലോ? ഒരു വിഭാഗം ജനങ്ങളെ കാറ്റ് കൊണ്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്, ആ വിഭാഗം ശിക്ഷ നേരിൽ കണ്ടപ്പോൾ പറഞ്ഞത് {ഇതാ നമുക്ക് മഴ നൽകുന്ന മേഘം വന്നിരിക്കുന്നുവെന്നാണ്} (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment