Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 23, 2018

ഫാത്വിമ സഹ്റഭാഗം-1

ഇർഫാദ് മായിപ്പാടി
പ്രണയജീവിതത്തിന്റെ പത്താം വാർഷികത്തിൽ ആരോമൽ നബി ﷺ യോർക്കും മഹതി ഖദീജത്തുൽ കുബ്റയ്ക്കും ആറ്റൽ പൈതൽ പിറന്നു. മുത്താറ്റൽ നബിക്കൊരാരോമൽﷺ പിറന്നതിനു പുറമെ ലോക ചരിത്രത്തിലെ ഏറ്റവും മഹോന്നതമായ മറ്റൊരു സുദിനം കൂടിയായിരുന്നു അന്ന്. മക്കാ മലകളിൽ നിന്നൊലിച്ചിറങ്ങിയ മലവെള്ളപ്പാച്ചലിൽ ബൈത്തുൽ അത്വീഖ് അഥവാ കഅബാലയത്തിനു കേടുപാടുകൾ സംഭവിച്ചു. സധൈര്യം വലീദുബിനു മുഗീറയും കൂട്ടരും കഅബ പൊളിച്ച് പുനർനിർമ്മിക്കാൻ തുടങ്ങി. ഒടുവിൽ സ്വർഗീയ ശില ( ഹജറുൽ അസ്വദ്) സ്ഥാപിക്കാനുള്ള ചർച്ച തർക്കത്തിൽ കലാശിച്ചു. ഗോത്രങ്ങൾ തിരിഞ്ഞ് കൈയ്യാങ്കളിയിലേക്കെത്തി കാര്യങ്ങൾ. പ്രശ്നം രൂക്ഷിതമായപ്പോൾ ഖുറൈശി തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ അബൂ ഉമയ്യത്തുബ്നു മുഗീറ പരിഹാര നിർദേശവുമായി വന്നു. പള്ളി കവാടത്തിലൂടെ ആദ്യം വരുന്നവ്യകതിയെ തർക്കപരിഹാരത്തിനു നമുക്ക് നിയമിക്കാം. ഐക്യകണ്ഡേന എല്ലാ ഗോത്രക്കാരും സമ്മതിച്ചു. ആരായിരിക്കുമാ വാതിപ്പടിയിലൂടെ വരിക എന്ന ആകാംക്ഷയുടെ പുടവ മാറ്റി അവർ വന്നു. തിരു ദൂതർ പൊന്നാമ്പൽ നബി ﷺ കാര്യങ്ങളെല്ലാം കേട്ടറിഞ്ഞ പരിശുദ്ദോർ ഒരു തുണി വിരിച്ച് ഹജറുൽ അസ്വദ് അതിൽ വച്ച് തർക്കിച്ചിരിക്കുന്ന ഓരോ ഗോത്രത്തലവൻമാരെയും വിളിച്ച് തുണിയിൽ പിടിച്ച് പൊക്കാൻ പറഞ്ഞു. മുത്ത് നബി ﷺ യെടുത്ത് കൃത്യതയോടെ കഅബയുടെ തെക്ക് കിഴക്കേ മൂലയിൽ ആ സ്വർഗീയ ശില സ്ഥാപിച്ചു. അന്നായിരുന്നു പ്രിയ പത്നി ബീവി ഖദീജയ്ക്ക് മുത്ത് നബി ﷺ യിൽ നിന്നു നാലാം പേറ്റ് നോവനുഭവപ്പെട്ടത്. ബൈത്തുൽ അത്വീഖിലെ പരിഹാരശേഷം മുത്ത് നബി ﷺ വീട്ടിലേക്കിത്തിയപ്പോൾ സൈനബ, റുഖിയ്യ, ഉമ്മുകുൽസൂം എന്നീ സഹോദരിമാർക്ക് ഒരു കുഞ്ഞനുജത്തി കൂടി പിറന്നിരിക്കുന്നു. ആരോമൽ നബി ﷺ ആ പൈതലിനെയെടുത്ത് താലോലിച്ചു.പ്രവാചകമുഖത്ത് സന്തോഷത്തിന്റെ പൊൻകിരണമായിരുന്നുവന്ന്. കഅബാ പുനർനിർമ്മാണപൂർത്തീകരണവും കുഞ്ഞാവയുടെ ജനനവും ഒരേ ദിനത്തിലായ സന്തോഷം. മുത്ത് നബി തന്റെ പൈതലിനെ നെഞ്ചോട് ചേർത്തു വിളിച്ചു..
ഫാത്ത്വിമ സഹ്റ
-തുടരും-

No comments: