മകൾഫാത്വിമായാണെങ്കിൽ പോലും
കഅബയിൽ സുജൂദ് ചെയ്യുകയായിരുന്ന മുത്ത് നബി ﷺ യെ അല്പം മാറിനിന്ന് വീക്ഷിക്കുകയാരുന്നു ഖുറൈശികൾ. ഫാത്വിമ സഹ്റയും നീക്കുപോക്കുകൾ കാണുന്നുണ്ട്. എന്തോ പന്തികേടുള്ളത് പോലെ തോന്നി. പെട്ടെന്ന് ഖുറൈശിക്കൂട്ടത്തിൽപ്പെട്ട ഉതൈബത്ബിന് അബീ മുഅയ്ത ഒരു ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല വലിച്ചുകൊണ്ട് വന്ന് പൊന്ന് നബി ﷺ യുടെ കഴുത്തിൽ ചാർത്തി പിരടിയിലിട്ടു. സുജൂദിൽ നിന്നെഴുന്നേൽക്കാൻ കഴിയാതെ നബിതങ്ങൾ പ്രയാസപ്പെട്ടു. ഇത് കണ്ട ശത്രുകൾ കൈ കൊട്ടി കളിയാക്കിച്ചിരിച്ചു. പൊട്ടിക്കരഞ്ഞ് മകൾ ഫാത്വിമ പൊന്ന് നബിയുടെ ﷺ അടുത്തോടി വന്ന് ആ ഭാരമേറിയ കുടൽമാല വലിച്ചു താഴെയിട്ടു. ഈ നീചപ്രവൃത്തി ചെയ്തവർക്കെതിരെ മകൾ കരഞ്ഞ് പ്രാർത്ഥിച്ചു. പുന്നാര നബി ﷺ മോളെ സമാധാനിപ്പിച്ചു. ഇരുവരും കൈപിടിച്ചു വീട്ടിലേക്ക് നടന്നു. ഫാത്വിമയുടെ മനസ്സിൽ തികട്ടി തികട്ടി വരികയായിരുന്നു ആ ക്രൂര രംഗങ്ങൾ. പരിശുദ്ധ ഖുറാന്‍ ബീവി ഫാത്വിമയെ ഉദാഹരിച്ച് കൊണ്ട് സൂക്തങ്ങൾ ഇറക്കി. പല വിഷയങ്ങൾക്കും നബി മകളെ ഉദാഹരിച്ചു. അതിലേറ്റവും പ്രധാനപ്പെട്ടഒന്നായിരുന്നു കളവ് വിധി നടപ്പിലാക്കുന്നതിന് ഉദാഹരിച്ചത്. ഒരിക്കൽ ബനൂ മഖ്സൂമി ഗോത്രക്കാരിയായ ഒരു മുസ്ലിം വനിത ആഭരണ മോഷണത്തിൽ പിടിക്കപ്പെട്ടു. തെളിവുകളെല്ലാം അവർക്കെതിരായിരുന്നതിനാൽ കൈ വെട്ടിമാറ്റാൻ വിധിച്ചു. എന്നാൽ കൈവെട്ട് വിധി മാറ്റിക്കിട്ടാനായ് പലപ്രമുഖരും റെക്കമന്റുമായി വന്നു. അവയിൽ സ്നേഹിതനായ ഉസാമത്ബ്നു സൈദ് (റ) വരെ ഉണ്ടായിരുന്നു. അവർക്കൊക്കെയും നീതിമാനായ പ്രവാചകർ ﷺ മറുപടികൊടുത്തത്." മുഹമ്മദിന്റെ മകൾ ഫാത്വിമ മോഷ്ടിച്ചാൽ അവളുടെ കൈയ്യും മുറിക്കുന്നതാണ്" എന്നാണ്.
-തുടരും-
No comments:
Post a Comment