┏══✿ഹദീസ് പാഠം 1711✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 3
15 - 4 -2021 വ്യാഴം
وَعَنْ أَبِي حَازِمٍ رَضِيَ اللهُ عَنْهُ أَنَّ سَهْلَ بْنَ سَعْدٍ رَضِيَ اللهُ عَنْهُمَا قَالَ : رَأَيْتُ فَاطِمَةَ بِنْتَ رَسُولِ اللهِ ﷺ يَوْمَ أُحُدٍ أَحْرَقَتْ قِطْعَةً مِنْ حَصِيرٍ ، ثُمَّ أَخَذَتْ تَجْعَلُهُ عَلَى جُرْحِ رَسُولِ اللهِ ﷺ الَّذِي بِوَجْهِهِ قَالَ : وَأُتِيَ بِتُرْسٍ فِيهِ مَاءٌ ، فَغَسَلَتْ عَنْهُ الدَّمَ (رواه أحمد)
✿══════════════✿
അബൂ ഹാസിം (റ) ൽ നിന്ന് നിവേദനം: നിശ്ചയം സഹ്ൽ ബ്ൻ സഅ്ദ് (റ) പറഞ്ഞു: ഉഹ്ദ് യുദ്ധ വേളയിൽ തിരു നബി ﷺ യുടെ മുഖത്ത് ഏറ്റ മുറിവിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ പ്രീയ പുത്രി ഫാത്തിമ (റ) പായയിൽ നിന്ന് ഒരു കഷ്ണമെടുത്ത് അവിടുത്തെ മുഖത്തുള്ള മുറിവിൽ വെച്ച് പിടിപ്പിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട് മഹാൻ പറഞ്ഞു :ഒരു പരിചയിൽ വെള്ളം നിറച്ച് അവിടുത്തെ അടുത്ത് കൊണ്ട് വന്നപ്പോൾ മഹതി അത് കൊണ്ട് രക്തം കഴുകി വൃത്തിയാക്കി(അഹ്മദ്)