2018 സംപ്തംബർ 13 ന് പ്രളയ രക്ഷാ ദൗത്യത്തിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ താനൂരിലെ SYS പ്രവർത്തകൻ ജൈസലിന് SYS നിർമിച്ച് നൽകിയ വീടിന്റെ കുറ്റിയടിക്കൽ കർമം കഴിഞ്ഞ ശേഷമാണ് ശൈഖുനാ കാന്തപുരം ഉസ്താദിന്റെ കൂടെ കോഴിക്കോട് എയർ പോർട്ടിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടത്.
ഉച്ചക്ക് 2 മണി മുതൽ രാത്രി 11 വരെ മുംബൈയിലെ വിവിധ പരിപാടികൾ കഴിഞ്ഞ് പിറ്റേന്ന് പുലർച്ചെ 6 മണിക്ക് ഡൽഹിയിലേക്ക് പറന്നു. 2 ദിവസത്തെ ഡൽഹി പരിപാടികൾക്ക് ശേഷം വൈകിട്ട് ട്രെയിൻ മാർഗം അജ്മീരിലേക്ക് പോയി. പുലർച്ചെ 3 മണിക്ക് അജ്മീറിലെത്തി. സിയാറത്തും മറ്റു പരിപാടികളും കഴിഞ്ഞ് ഉച്ചക്ക് രണ്ട് മണിയോടെ കാർമാർഗം ജയ്പൂർ എയർപോർട്ടിലേക്ക് തിരിച്ചു. രാത്രി 9 മണിക്ക് ബാംഗ്ലൂർ കെംപഗൗഡ ഇന്റർനാഷണൽ എയർപോട്ടിലിറങ്ങി. കോഴിക്കോട് നിന്ന് പുറപ്പെട്ടത് മുതൽ ബാംഗ്ലൂരിൽ ഇറങ്ങുന്നത് വരെ ഖാദിർ ഹാജി വിളിച്ച് കൊണ്ടേയിരുന്നു.
ആയിടെ മരണപ്പെട്ട ഇസ്ലാമിക് എജ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ ട്രഷററും ഖാദിർ ഹാജിയുടെ സഹപ്രവർത്തകനുമായിരുന്ന പ്രിയപ്പെട്ട അൻവർ ശരീഫ് സാഹിബിന്റെ അനുസ്മര പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു ബാംഗ്ലൂർ യാത്ര.
എത്ര തിരക്കുണ്ടെങ്കിലും ഉസ്താദ് ബാംഗ്ലൂരിൽ വരാതെ യാത്ര മാറിപ്പോകരുതേ... ഖാദിർ ഹാജി വിളിച്ച് കൊണ്ടേയിരുന്നു. തിരിച്ചുള്ള യാത്രക്ക് ടിക്കെറ്റെടുക്കേണ്ട സമയം ചോദിച്ചിട്ട് അദ്ദേഹം പറയുന്നില്ല. ആദ്യം ഇവിടെ എത്തട്ടെ എന്നിട്ടല്ലേ ...!
ഉസ്താദ് വീണ്ടും ചോദിക്കാൻ പറഞ്ഞു. ഞാൻ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു. വേറെ എന്തെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ ..! തിരിച്ചുള്ള ടിക്കറ്റ് എടുക്കട്ടേ... അദ്ധേഹം പറഞ്ഞു.
ഖാദിർ ഹാജി സ്പീക്കിംഗ് ... ബാംഗ്ലൂരിലെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് പോയാൽ മതി. ടിക്കറ്റ് ഇല്ലെങ്കിൽ ഞാൻ ഹെലികോപ്റ്റർ ഏർപെടുത്തിത്തരും. പിന്നെ ഒന്നും പറയാൻ രക്ഷയില്ല ...
അങ്ങനെ രണ്ട് ദിവസം ബാംഗ്ലൂരിൽ വിവിധ പരിപാടികൾ നടന്നു. അധികവും അദ്ദേഹം തന്നെ മുൻകൈ എടുത്ത് സംഘടിപ്പിച്ചത്.
പ്രളയകാലത്ത് കേരളത്തിന് താങ്ങായി സഹായങ്ങൾ എത്തിച്ച ബാംഗ്ലൂരിലെ ആളുകളെ ആദരിക്കുന്ന പരിപാടി , IEBI ബാംഗ്ലൂർ പുതിയ ഓഫീസുമായി ബന്ധപ്പെട്ട പരിപാടികൾ, മാർകിൻസിലെ പ്രോഗ്രാമുകൾ തുടങ്ങി അവസാനം ഖുദ്ധൂസ് സാഹിബ് മസ്ജിദിൽ മർഹും അൻവർ ശരീഫ് സാഹിബ് അനുസ്മരണം. എല്ലാം കഴിഞ്ഞ് ഞങ്ങൾ മൈസൂർ വഴി കോഴിക്കോട്ടേക്ക് പോയി.
എല്ലാ പരിപാടികളിലും ലീഡർ ഖാദിർ ഹാജി.
വലിയ സമ്പന്നന്നും, പൗര പ്രമുഖനും, തികഞ്ഞ പ്രഫഷണലും ആയിട്ടും ഒരു സാധാ പ്രവർത്തകന്റെ ചുറുചുറുക്കിലും ആവേശത്തിലും അദ്ദേഹം ഇടപെട്ടുകൊണ്ടിരിന്നു.
പരിപാടികൾക്കിടയിലും ഉച്ച ഭക്ഷണം അദ്ധേഹത്തിന്റെ വീട്ടിൽ തന്നെ കഴിക്കൽ നിർബന്ധം ...
അന്ന് മർകിൻസിൽ നടന്ന ഉസ്താദിന്റെ ബുഖാരി ദർസിൽ അദ്ദേഹം വലിയ ബഹുമാനത്തോടെ വന്നിരുന്നത് ഓർക്കുന്നു. വിദ്യാർത്ഥികളുടെ അറബി പ്രസിദ്ധീകരണം ഉസ്താദിൽ നിന്ന് പ്രകാശനം സ്വീകരിച്ചതും അദ്ധേഹം തന്നെ.
മർകസ് വൈസ് പ്രസിഡന്റും Islamic Educational Board of India കർണാടക ചാപ്റ്റർ പ്രസിഡന്റും ബാംഗ്ലൂരിലെ പൗരപ്രമുഖനുമായ ഡോ: എസ്.എസ്.എ ഖാദിർ ഹാജിയാണ് വിട പറഞ്ഞിരിക്കുന്നത്.
lEBl യുടെ ദേശീയ ചലനങ്ങളിലും പ്രത്യേകിച്ച് കർണാടകയിലെ മദ്റസാ വിദ്യാഭാസ , പൊതു രംഗത്തും അതുല്യമായ സേവനങ്ങളാണ് അദ്ധേഹം നടത്തിയത്.
2016 ജൂലൈയിലും 2017 ആഗസ്തിലും ബാഗ്ലൂരിൽ നടന്ന IEBI കർണാടക ചാപ്റ്റർ പാഠപുസ്തക ശിൽപശാലയും എക്സിക്യൂട്ടിവ് മീറ്റിംഗുകളും ഓർമ വരുന്നു.
പരിപാടികളിൽ സജീവ സാന്നിധ്യം എന്നത് മാത്രമല്ല എല്ലാം മുന്നിൽ നിന്ന് നയിച്ചിരുന്നത് അദ്ദേഹമായിരുന്നു.
അന്ന് വിനീതനും ഇന്ത്യൻ രാഷ്ട്രപതിയുടെ അധ്യാപക അവാർഡ് ജേതാവുമായ ഡോ: അബ്ദുൽ ഹമീദ് മാസ്റ്റർ കാരശ്ശേരിയും കോഴിക്കോട്ട് നിന്ന് ശിൽപശാലക്ക് പോയി.
5 ദിവസം നടന്ന ശിൽപശാലയും താമസവും എല്ലാം ഖാദിർ ഹാജിയുടെ ബാംഗ്ലൂർ നഗര മധ്യത്തിലെ വില്ലയിൽ .
കർണാടകയിലെ വലിയ സുന്നി പണ്ഡിതൻ ബഹു : അല്ലാമാ തൻവീർ ഹാശിമി സാഹബ് ഉൾപ്പെടെ പ്രമുഖർ ശിൽപശാലയിൽ പങ്കെടുത്തു. ബാംഗ്ലൂർ പോലോത്ത മൊട്രോ പൊളിറ്റിൻ നഗരങ്ങളിൽ പഠിപ്പിക്കുവാനായി ഇംഗ്ലീഷിൽ മദ്റസാ പാഠപുസ്തകങ്ങൾ തയ്യാറാക്കണമെന്ന് അദ്ധേഹം പറയുമായിരുന്നു
ഭക്ഷണം ഒരോ നേരവും അവിടെ എത്തിക്കാൻ ഖാദിർ ഹാജി ഏർപാടുകൾ ചെയ്തു. എല്ലാ ഒത്താശകളും ചെയ്ത് തന്ന് ഇനിയും ഇടക്കിടെ ബാംഗ്ലൂരിൽ വരണം എന്ന് പറഞ്ഞ് ഹദ് യയും നൽകി അന്ന് അദ്ദേഹം ഞങ്ങളെ യാത്രയാക്കി. ക്യാംപ് പിരിയുമ്പോൾ അദ്ദേഹം എല്ലാം അംഗങ്ങളും ചേർന്ന് നിന്ന് ഓർമക്ക് വേണ്ടി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു. ആ ഫോട്ടോ ആണ് ഈ fb പോസ്റ്റിൽ അറ്റാച്ച് ചെയ്ത ഫോട്ടോകളിൽ ഒന്ന്. മർഹൂം അൻവർ ശരീഫ് സാഹിബിനെയും ആ ഫോട്ടോയിൽ കാണാം.
ബാംഗ്ലൂരിൽ നിന്ന് ഞങ്ങളന്ന് മുംബൈയിലെ സുഫ്ഫ സ്കൂളിലെ ട്രൈനിംഗിനായി യാത്രയായി.
ബാംഗ്ലൂർ സന്ദർശന വേളകളിൽ പലപ്പോഴും അദ്ധേഹത്തിന്റെ ക്ഷണം സ്വീകരിച്ച് വീട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
സുഭിക്ഷമായ ആഹാരത്തേക്കാൾ രുചിയുണ്ടായിരുന്നു അദ്ധേഹത്തിന്റെ നിഷ്കളങ്കമായ സൗഹൃദത്തിന്...
മർകസ് , സഅദിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ വലിയ സഹകാരി ആയിരുന്നു അദ്ധേഹം.
പൂനൂർ മർകസ് ഗാർഡന്റെ ഓഫ് കാമ്പസ് ബാംഗ്ലൂരിൽ അദ്ധേഹത്തിന്റെ വലിയ സഹകരണത്തോടെയാണ് നടക്കുന്നത്.
ഇന്ന് രാവിലെ മറ്റൊരാവശ്യത്തിനായി സുഹൃത്ത് ബഷീർ സഖാഫി വാണിയമ്പലം എന്നെ യാദൃശ്ചികമായി വിളിച്ചു.
കൂട്ടത്തിൽ പറഞ്ഞു. നമ്മുടെ ഖാദിർ ഹാജി മരിച്ച് പോയല്ലോ....! പിന്നെ അദ്ദേഹത്തിന്റെ കുറേ നന്മകൾ പങ്ക് വെച്ചു. കൂട്ടത്തിൽ പറഞ്ഞു നിങ്ങൾ എന്തെങ്കിലും അനുസ്മരണം എഴുതുന്നുണ്ടെങ്കിൽ ഇത് കൂടെ എഴുതണം. സമ്പന്നർക്ക് പ്രോൽസാഹനവും ദീനിന് ഉപകാരവും ആകുമല്ലോ ....!
ഖമറുൽ ഉലമ കാന്തപുരം ഉസ്താദിനെ ഖാദിർ ഹാജിയുമായി 20 വർഷങ്ങൾക്ക് മുമ്പ് അദ്ധേഹം പരിചയപ്പെടുത്തിയ സംഭവങ്ങൾ പറഞ്ഞു. അക്കാലത്ത് അദ്ദേഹം തന്റെ കമ്പനികളിൽ നിന്ന് സ്വരൂപിച്ച് 100 കംപ്യൂട്ടറുകൾ മർകസിൽ എത്തിച്ചു. ഉസ്താദ് പല സ്ഥാപനങ്ങളിലേക്കായി കംപ്യൂട്ടറുകൾ വിദ്യാർത്ഥികൾക്കായി നൽകി.
മർകസിലെ കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ വിളിച്ചു. ഇതിന്റെ കൃത്യമായ യൂട്ടലൈസേഷൻ കണ്ട് അദ്ദേഹത്തിന് വലിയ സന്തോഷമായി. പിന്നീടങ്ങോട്ട് കാന്തപുരം ഉസ്താദുമായും സുന്നീ പ്രസ്ഥാനവുമായും അഭേദ്യമായ ബന്ധമായി.
അങ്ങനെ ഉമറാക്കളിലെ മാതൃകാ പുരുഷനായി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
2020 ജനുവരി 29 ന് ബാംഗ്ലൂരിൽ നടന്ന SJM മുപ്പതാം വാർഷിക സമ്മേളനത്തിൽ വെച്ചാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. പിന്നീട് പലപ്പോഴും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുമായിരുന്നു.
അല്ലാഹു അദ്ധേഹത്തിന് സ്വർഗ പ്രവേശനം നൽകട്ടെ... ആമീൻ.
ഖാദിർ ഹാജിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥന നടത്താനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു...
ഡോ : അമീൻ മുഹമ്മദ് ഹസൻ അസ്സഖാഫി
(Indo Arab Mission)
No comments:
Post a Comment