┏══✿ഹദീസ് പാഠം 1753✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 15
27 - 5 -2021 വ്യാഴം
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ مَلَكَ زَادًا ، وَرَاحِلَةً تُبَلِّغُهُ إِلَى بَيْتِ اللهِ وَلَمْ يَحُجَّ فَلَا عَلَيْهِ أَنْ يَمُوتَ يَهُودِيًّا ، أَوْ نَصْرَانِيًّا ، وَذَلِكَ أَنَّ اللهَ يَقُولُ فِي كِتَابِهِ : { وَلِله عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا } (رواه الترمذي)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും യാത്രക്ക് ആവശ്യമായ പാഥേയവും അല്ലാഹുവിന്റെ ഭവനത്തിലേക്ക് (കഅ്ബ) എത്തിക്കും വിധമുള്ള വാഹ സൗകര്യവും ഉടമപ്പെടുത്തുകയും ചെയ്തിട്ട് ഹജ്ജ് നിർവ്വഹിക്കാതിരുന്നാൽ അവൻ ജൂതനായോ നസ്രാനിയായോ മരിക്കലല്ലാതെയില്ല, കാരണം നിശ്ചയം അല്ലാഹു അവന്റെ പരിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്: {ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു.}(തിർമിദി)