┏══✿ഹദീസ് പാഠം 1792✿══┓
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ - 26
5 - 8 -2021 വ്യാഴം
وَعَنْ عَبْدِ اللهِ بْنِ هِلَالٍ الثَّقَفِيِّ رَضِيَ اللهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ ﷺ فَقَالَ : كِدْتُ أُقْتَلُ بَعْدَكَ فِي عَنَاقٍ أَوْ شَاةٍ مِنَ الصَّدَقَةِ. فَقَالَ : لَوْلَا أَنَّهَا تُعْطَى فُقَرَاءَ الْمُهَاجِرِينَ مَا أَخَذْتُهَا (رواه النسائي)
✿══════════════✿
അബ്ദുല്ല ബിൻ ഹിലാലു സഖഫി (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: അങ്ങയുടെ അഭാവത്തിൽ സക്കാത്തിന്റെ ആടിൻ്റെ വിഷയത്തിൽ ഞാൻ വധിക്കപ്പെടാറായി. അന്നേരം തിരു നബി ﷺ പറഞ്ഞു: നിശ്ചയം സകാത്ത് സാധുക്കളായ മുഹാജിറുകൾക്കല്ല നൽകപ്പെടുന്നതെങ്കിൽ ഞാൻ അത് സ്വീകരിക്കില്ലായിരുന്നു(നസാഈ)