Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 15, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 13

രാത്രി കരുണ ഹോസ്പിറ്റലിലെ ഡോക്ടർ സലീൽ ഹസൻ ജാസിമിനെ വിളിച്ചു..അവരുടെ ഫാമിലി ഡോക്ടറായ  സലീൽ അവരുടെ അകന്ന ബന്ധത്തിൽ പെട്ടതും ഒരു സൈക്യാട്രിസ്റ്റും കൂടിയാണ്..സലീന ഡോക്ടർ സലീൽ ഹസന്റെ ഒരു പേഷ്യന്റ് കൂടിയാാണ്..

"ജാസിം...സലീന ഇപ്പോ തൊണ്ണൂറ് ശതമാനവും നോർമൽ സ്റ്റേജിലാ ഉള്ളത്..ഒന്നും ന്റെ മിടുക്കാണെന്ന് ഞാൻ വാദിക്കുന്നില്ലാ..എല്ലാം ജാസിമിന്റെ വീട്ടിലെ ആ കുട്ടിയുടെ മിടുക്കാണ്..സമ്മതിക്കണം അവനെ.."

"താങ്ക്യൂ സലീൽ..എനിക്കും ഇപ്പോഴാ ന്റെ ജീവിതം തിരികെ കിട്ടിയത്.."

"പിന്നെ ജാസിം ..നാളെ വൈഫിനേം കൂട്ടി ഇങ്ങുവാ..ഒന്നൂടി ഒരു കപ്ലീറ്റ് ചെക്കപ്പ് കൂടി നടത്തണം.. "
സലീൽ പറഞ്ഞു

"ഇൻ ഷാ അല്ലാഹ്... നാളെ വൈകുന്നേരം ഞങ്ങൾ വരാൻ നോക്കാംടാ.. "

ജാസിം മറുപടി നൽകി..പതിയിരിക്കുന്ന അപകടമെന്തെന്നറിയാതെ ജാസിമും സലീനയും പിറ്റന്ന് ഡോക്ടർ സലീൽ ഹസന്റെ അടുത്തേക്ക് യാത്ര തിരിച്ചു ..

പിറ്റേന്ന് രാവിലെ ഹോട്ടലിൽ ചായകുടിക്കാൻ കയറിയപ്പോഴാണ് പത്രത്താളുകളിൽ വെണ്ടക്കാ അക്ഷരത്തിലെഴുതിയ  ഞെട്ടിക്കുന്ന ആ വാർത്ത  നിഷാദ് കണ്ടത്..

'പ്രശസ്ത വ്യവസായ പ്രമുഖൻ ജാസിം അഹമ്മദും ഭാര്യ സലീനയും ആക്സിഡന്റിൽ മരണപ്പെട്ടു..'

വാർത്ത കണ്ടതും നിഷാദ് ഓടി..

കേട്ടവർ കേട്ടവർ ജാസിം സാറിന്റെ വീട്ടിലെക്ക് ഒഴുകിയെത്തി..ഇതുവരെ കാണാത്ത പല ബന്ധുക്കളും വീട്ടിൽ പ്രത്യക്ഷമായി..

അവിടെ ആത്മാർഥമായി കണ്ണീർ ഒഴുക്കിയ ഒന്നോ രണ്ടോ മുഖങ്ങളെ മാാത്രമേ നിഷാദിനവിടെ കാണാൻ കഴിഞ്ഞുള്ളു..

കാര്യസ്ഥൻ കാദർക്കായും ജോലിക്കാരി ഷറീനയും പിന്നെ ഫൈസലും..

ബോഡി എത്തുന്നതിനു മുമ്പേ പോലീസും പത്ര മാധ്യമങ്ങളും വീട്ടിൽ തടിച്ചുകൂടിയിരുന്നു..
ബന്ധുക്കൾ പലരും അവരവരുടെ അവകാശം കാണിച്ചു തുടങ്ങി....

വീണു കിട്ടിയ ഉമ്മാനേം ഉപ്പാനേം നഷ്ടപ്പെട്ട് വീടിന്റെ മൂലയിലിരുന്നു വിതുമ്പുന്ന ഫൈസലിനെ ആശ്വസിപ്പിക്കാനാവാതെ നിഷാദും തേങ്ങി..

ബോഡി പോലും കാണിക്കാതെ അവർ ഫൈസലിനെ അവിടെ നിന്നും ആട്ടിറക്കി


ഇനി ആ വീട്ടിൽ ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലാക്കിയ രണ്ടുപേരും ആവീട്ടിൽ നിന്നും പടിയിറങ്ങി...

"സാരല്ല്യ കുഞ്ഞോനെ..അവർക്ക് അല്ലാഹ് അത്രമാത്രമായിരിക്കും ആയുസ്സ് നിശ്ചയിച്ചിരിക്കാ.."

 ഫൈസൽ ആകേ തളർന്നിരിക്കായിരുന്നു..അവനെന്തോ പെട്ടെന്ന് എല്ലാം മറക്കാൻ പറ്റുന്നില്ലാ..സലീന ഉമ്മായും ജാസിം ഉപ്പായും...ഇത്രേം കാലം എന്നെ സംരക്ഷിച്ചയവരേ ഒരു നോക്ക് കാണാൻ പോലും തനിക്കായില്ലാലോ..

പിറ്റേന്ന് മുതൽ പത്ര മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു വാർത്ത കിട്ടി..

ജാസിമിന്റെയും കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത..

ഇടക്ക് വീട്ടിൽ വന്ന് ബഹളമുണ്ടാക്കുന്നതാര്..? ആരാണ് ജാസിമിനെ തലേനാൾ ഫോണിൽ ബന്ധപ്പെട്ടത്...? വാർത്തകൾ അങ്ങനെ പല വേഷത്തിലും പ്രചരിക്കപ്പെട്ടു..

പോലീസിന്റെ അന്വേഷണങ്ങൾ ഫൈസലിനേയും തേടിയെത്തി..

അവന്റെ സത്യസന്ധതയും മാനസിക തളർച്ചയും മനസ്സിലാക്കിയ അവർ കൂടുതലൊന്നും ബുദ്ധിമുട്ടിക്കാൻ നിന്നില്ലാ..എങ്കിലും അവനറിയാവുന്ന പല  വിലപ്പെട്ട രേഖകളും വളരെ ഉപകാരപ്പെടുന്നതായിരുന്നു...കേസ് അങ്ങനെ എവിടെയുമെത്താാതെ നീണ്ടുപോയി..

       (തുടരും...)

       shas
                                   

No comments: