Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, January 3, 2019

വെള്ളിയാഴ്ച്ചയുടെ അദബുകൾ

ആമുഖം

بِسْمِ اللهِ الرَّحْمَنِ الرَّحِيمْ، اَلْحَمْدُ لِلّٰه، وَالصَّلاةُ وَالسَّلامُ عَلَى رَسُولِ الله، سَيِّدِنَا مُحَمَّدِ بْنِ عَبْدِ الله، وَعَلَى آلِهِ وَصَحْبِهِ وَمَنْ وَالاه.

ആദം നബി അലൈഹിസ്സലാമിനെ സൃഷ്ടിച്ച കാലം മുതൽക്കു തന്നെ വെള്ളിയാഴ്ച്ചക്ക് ശ്രേഷ്ഠതയുണ്ട്. അതുകൊണ്ടാണല്ലോ ബഹുമാനപ്പെട്ടവരെ വെള്ളിയാഴ്ച്ച ദിവസത്തിൽ സൃഷ്ടിച്ചത്. ആദം നബി അലൈഹിസ്സലാമിനെ സ്വർഗത്തിൽ പ്രവേശിപ്പിച്ചതും ഭൂമിയിലേക്ക് ഇറക്കിയതും അവിടുത്തെ വഫാത്തും വെള്ളിയാഴ്ച്ച തന്നെയാണ്. എന്നിട്ടും പിന്നീടു വന്ന ജൂത സമൂഹത്തിനും ക്രൈസ്തവ സമൂഹത്തിനും അല്ലാഹു കൊടുത്തത് ശനിയാഴ്ച്ചയാണ്. എന്തു കൊണ്ടായിരിക്കും ഏറ്റവും ശ്രേഷ്ഠമായ വെള്ളിയാഴ്ച്ച ഇവിടെ ഉണ്ടായിരിക്കെ പൂർവ്വ സമുദായങ്ങളായ അവർക്കു ശനിയാഴ്ച്ച കൊടുത്തത്..?
അതിനു കാരണം മറ്റൊന്നുമല്ല, ഏറ്റവും ശ്രേഷ്ടമായ ദിവസത്തെ അല്ലാഹു ഏറ്റവും ശ്രേഷ്ഠമായ സമുദായത്തിനു വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. നമുക്ക് ഒരു ചിലവുമില്ലാതെ കിട്ടിയ പദവിയാണ് ഉത്തമ സമുദായം എന്നത്. നമ്മുടെ നേതാവ് മുഹമ്മദു റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ അല്ലാഹു സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉന്നതരായി തിരഞ്ഞെടുത്തപ്പോൾ അതോടുകൂടി നമ്മൾ ഏറ്റവും ഉന്നത സമുദായമായി മാറുകയായിരുന്നു. അതാണ് ഇമാം ബൂസൂരി റഹിമഹുല്ലാഹ് പറഞ്ഞത്.

لَمَّا دَعَى اللهُ دَاعِينَا لِطَاعَتِهِ   بِأَكْرَمِ الرُّسُلِ كُنَّا أَكْرَمَ الأُمَمِ
ഒരുപാട് ശ്രേഷ്ഠതകൾ അല്ലാഹു ഈ ഉമ്മത്തിന് നൽകി. അതിൽ വളരെ പ്രധാനപ്പെട്ടതാണ് വെള്ളിയാഴ്ച്ച ദിവസം.
ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച്ച. സൂര്യനുദിക്കുന്ന ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ച്ചയാണ്. വിശ്വാസികളുടെ പെരുന്നാളാണിത്. വെള്ളിയാഴ്ച്ച മരണപ്പെടുന്ന വ്യക്തി ഖബറിലെ ഫിത്നയിൽ നിന്നു രക്ഷപ്പെടുന്നതാണ്.
ആ ദിവസത്തിൽ പ്രാർത്ഥനയ്ക്കു പ്രത്യേകം ഉത്തരമുള്ള ഒരു സമയമുണ്ട്. അവസാനം ഖിയാമത്തു നാൾ സംഭവിക്കുന്നതും വെള്ളിയാഴ്ച്ച തന്നെയാണ്.
വെള്ളിയാഴ്ച്ചയിലെ പ്രധാന കർമ്മമാണു ജുമുഅ നിസ്കാരം. 'അത് അവഗണിക്കുന്നതു ജനങ്ങൾ അവസാനിപ്പിക്കണം, അല്ലെങ്കിൽ അവരുടെ ഹൃദയങ്ങൾ മുദ്രയടിക്കപ്പെടും. അങ്ങിനെ അവർ അശ്രദ്ധരിൽ പെട്ടു പോകും' (മുസ്ലിം)
ഇത്രയും ശ്രേഷ്ഠതയുള്ള ഈ ദിവസത്തിൽ വിശ്വാസികളായ നമ്മൾ പാലിക്കേണ്ട ചില അദബുകൾ നമുക്ക് മനസ്സിലാക്കാം...
ഈ ഒരു ഉദ്യമത്തിനു പലരുടെയും പിന്തുണയുണ്ട്. പ്രത്യേകിച്ച് ആദ്യം മുതൽ ഇതിനു വേണ്ടി പ്രചോദിപ്പിക്കുകയും പിന്തുണ നൽകുകയും വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്ത ഗുരുതുല്യരായ പൊന്നാട് ഹുസൈൻ ബാഖവി ഉസ്താദിനോടുള്ള കടപ്പാടുകൾ അറിയിക്കുന്നു. അല്ലാഹു നാമേവരെയും  അവൻറെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...
ഹിജ്റ 1440 റബീഉൽ അവ്വൽ 3 ന് തിരുനബി സ്വല്ലല്ലാ ഹു അലൈഹി വസല്ലം തങ്ങളുടെ ചാരത്തു പരിശുദ്ധ റൗളയിലിരുന്ന് ഈ പുസ്തകം പൂർണമായി വായിച്ചു കൊടുത്തു. സയ്യിദുൽ അയ്യാമിനെ കുറിച്ചുള്ള പുസ്തകം സയ്യിദുൽ അമ്പിയാഇന്റെ അടുത്തു നിന്നാണല്ലോ സമ്മതം മേടിക്കാൻ ഏറ്റവും നല്ലത്. അല്ലാഹു സ്വീകരിക്കട്ടെ...

1 : നഖം വെട്ടൽ

നഖം വെട്ടൽ വ്യാഴാഴ്ച്ച പകൽ സമയത്തോ വെള്ളിയാഴ്ച്ച പ്രഭാതത്തിലോ ആവൽ സുന്നത്താണ് (തുഹ്ഫ 2/476).
കൈയിലെ നഖം വെട്ടുന്നതിന്റെ സുന്നത്തായ ക്രമം:
         ആദ്യം വലതുകൈയ്യിലെ ചൂണ്ടുവിരൽ മുതൽ ചെറു വിരൽ വരെ, പിന്നീടു തള്ളവിരൽ. ശേഷം, ഇടതു കൈയിലെ ചെറുവിരൽ മുതൽ തള്ളവിരൽ വരെ.

കാലിലെ നഖം വെട്ടുന്നതിന്റെ സുന്നത്തായ ക്രമം:     
വലതു കാലിലെ ചെറുവിരൽ മുതൽ ഇടതു കാലിലെ ചെറുവിരൽ വരെ.
        നഖം വെട്ടിയ ഭാഗം പെട്ടെന്നു തന്നെ കഴുകുക. കഴുകുന്നതിനു മുമ്പ് അതു കൊണ്ട് ചൊറിഞ്ഞാൽ വെള്ളപ്പാണ്ടു രോഗം ഉണ്ടാകാൻ സാധ്യതയുണ്ട് 
(തുഹ്ഫ 2/476).
പുരുഷൻറെ നഖം വെട്ടിയത് ആളുകൾ കാണാത്ത സ്ഥലത്തു മറച്ചു വെക്കൽ സുന്നത്തും സ്ത്രീയുടേതാണെങ്കിൽ നിർബന്ധവുമാണ് (തുഹ്ഫ 3/161, ശർവാനി 7/207).

2 : മീശ വെട്ടുക, മൂക്കിലെ രോമങ്ങൾ, ഗുഹ്യ, കക്ഷരോമങ്ങൾ കളയുക
☆☆☆
          ചുണ്ടിന്റെ ചുവപ്പ് വെളിവാകുന്ന രൂപത്തി ൽ മീശ വെട്ടലും, മൂക്കിലെ രോമങ്ങൾ, ഗുഹ്യ, കക്ഷ രോമങ്ങൾ എന്നിവ കളയലും സുന്നത്താണ് (തുഹ്ഫ 2/476).
പുരുഷന്റെയും സ്ത്രീയുടെയും ഔറത്തിന്റെ ഭാഗത്തുള്ള രോമങ്ങൾ ആളുകൾ കാണാത്ത സ്ഥലത്ത് മറച്ചു വെക്കൽ നിർബന്ധവും അല്ലാത്തതു സുന്നത്തുമാണ്.
(തുഹ്ഫ 3/161, ശർവാനി 7/207).


3 : യാത്ര പോകരുത്
☆☆☆
ജുമുഅ നഷ്ടപ്പെടുമെന്നു കണ്ടാൽ വെള്ളിയാഴ്ച്ച രാവിൽ യാത്ര പോവൽ കറാഹത്താണ്. സുബ്ഹിയുടെ സമയമായാൽ ജുമുഅ നഷ്ടപ്പെടുമെന്നു കണ്ടാൽ യാത്ര പോകൽ കൂട്ടുകാരെ തൊട്ട് ഒറ്റപ്പെട്ടു പോകുമെന്ന പേടിയില്ലെങ്കിൽ ഹറാമാണ്.
(ഈളാഹ്, ഹാശിയതുൽ ഈളാഹ് 22).


4 : നിസ്കാരത്തിൽ നിർദേശിക്കപ്പെട്ട
സൂറത്തുകൾ

മഗ്‌രിബ് നിസ്കാരത്തിൻറെ ആദ്യരണ്ട് റക്അത്തുകളിൽ സൂറതുൽ കാഫിറൂനയും സൂറതുൽ ഇഖ്’ലാസും, ഇശാ നിസ്കാരത്തിൻറെ ആദ്യരണ്ട് റക്അത്തുകളിൽ സൂറതുൽ ജുമുഅയും സൂറതുൽ മുനാഫിഖൂനയും അല്ലെങ്കിൽ സബ്ബിഹിസ്മയും ഹൽ അതാകയും, സുബ്ഹി നിസ്കാരത്തിൽ അലിഫ് ലാം മീം സജദയും സൂറതുൽ ഇൻസാനും, ജുമുഅ നിസ്കാരത്തിൽ സൂറതുൽ ജുമുഅയും സൂറതുൽ മുനാഫിഖൂനയും അല്ലെങ്കിൽ സബ്ബിഹിസ്മയും ഹൽ അതാകയും പ്രത്യേകം ഓതൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 62).


5 : സൂറത്തുൽ കഹ്ഫ് ഓതുക

വെള്ളിയാഴ്ച്ച പാരായണം ചെയ്യൽ പ്രത്യേകം സുന്ന ത്തുള്ള സൂറത്താണിത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതു സുന്നത്താണ്. 
"അൽ-കഹ്ഫ് സൂറത്തിലെ ആദ്യത്തെ പത്ത് സൂക്ത ങ്ങൾ ആരെങ്കിലും ഹൃദിസ്ഥമാക്കിയാൽ അവൻ ദജ്ജാ ലിൽ നിന്നും സംരക്ഷിക്കപ്പെടും" എന്ന് തിരുനബിﷺ അരു ളിയതായി ഇമാം മുസ്ലിം റഹിമഹുല്ലാഹ് നിവേദനം ചെയ്തിട്ടുണ്ട്.
സയ്യിദുനാ ഉമർ റളിയള്ളാഹു അൻഹു റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ നബിﷺ പറയുന്നു: ആരെങ്കിലും വെള്ളിയാഴ്ച്ച അൽ-കഹ്ഫ് പാരായണം ചെയ്താൽ അവന്റെ കാൽപാദം മുതൽക്ക് ആകാശം വരെ പ്രകാശപൂരിതമാകുകയും അടുത്ത വെള്ളിയാ ഴ്ച്ച വരെയുള്ള പാപങ്ങൾ പൊറു ക്കപ്പെടുകയും ചെയ്യും.
പ്രകാശപൂരിതമാവുക എന്നുപറഞ്ഞാൽ അത്രയും വലിയ മഗ്ഫിറത്തും ഉന്നതമായ കൂലിയും ലഭിക്കു മെന്നാണ് അർത്ഥം (ഫത്ഹുൽ അല്ലാം 3/79).
വെള്ളിയാഴ്ച്ച രാവിലും അതിന്റെ പകലിലും പ്രത്യേകം പ്രത്യേകം സൂറത്തുൽ കഹ്ഫ് ഓതൽ സുന്ന ത്താണ്. രാവിന്റെയും പകലിന്റെയും ആദ്യസമയത്തു തന്നെ യാവലാണ് കൂടുതൽ ശ്രേഷ്ഠത. വെള്ളിയാഴ്ച്ച രാവിലും പകലിലും സൂറത്തുൽ കഹ്ഫ് വർധിപ്പി ക്കലും സുന്നത്താണ് (തുഹ്ഫ 2/477).
വർദ്ധിപ്പിക്കുക എന്ന സുന്നത്ത് കിട്ടാൻ വേണ്ടി മൂന്നു തവണയെങ്കിലും അൽ കഹ്ഫ് ഓതണം.
(ഫത്ഹുൽ അല്ലാം 3/78).
വെള്ളിയാഴ്ച ദിവസം ആലു ഇംറാൻ, ഹൂദ്, ദുഖാൻ എന്നീ സൂറത്തുകളും ഓതൽ സുന്നത്തുണ്ട്.
(ഫത്ഹുൽ അല്ലാം 3/80).

6 : സത്കർമങ്ങളിൽ താത്പര്യമുണ്ടാവാൻ

ദോഷങ്ങൾ കാരണം ഹൃദയം കറുത്ത് പോവുകയും ശരീരേച്ഛ പിടിമുറുക്കി തിന്മയിലേക്ക് ആണ്ട് പോവുക യും, ഇബാദത്തുകളിൽ താൽപര്യം ഇല്ലാതിരിക്കുകയും ചെയ്ത ആൾ വെള്ളിയാഴ്ച്ച രാവിൽ അത്താഴ സമയ ത്ത് ഈ രണ്ടു വരി ബൈത്തുകൾ
وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَعٍ
فَرُبَّ   مَخْمَصَةٍ    شَرٌّ   مِنَ   التُّخَمِ
وَاسْتَفْرِغِ الدَّمْعَ مِنْ عَينٍ  قَدِ امْتَلَأَتْ
مِنَ   الْمَحَارِمِ   وَالْزَمْ   حِمْيَةَ  النَّدَمِ
ആവർത്തിച്ചു ചൊല്ലിയാൽ പ്രഭാതമാവുമ്പോഴേക്ക് അവൻറെ ഹൃദയം നേർത്തു വരികയും, ശരീരം കീഴൊ തുങ്ങുകയും, ഇബാദത്തു ചെയ്യാൻ അവയവങ്ങൾക്ക് ആവേശം ഉണ്ടാവുകയും, കഴിഞ്ഞുപോയ തെറ്റുകളിൽ ഖേദിക്കുകയും, അല്ലാഹു അവൻറെ തൗബ സ്വീകരിക്കു കയും ചെയ്യും.
(ഹാശിയതുൽ ബാജൂരി 15)


7 : ദോഷങ്ങൾ പൊറുക്കപ്പെടാൻ

വെള്ളിയാഴ്ച്ച പ്രഭാതത്തിലെ സുബ്ഹി നിസ്കാര ത്തിനും മുമ്പായി ഒരാൾ മൂന്നുതവണ ഈ ദിക്റു ചൊല്ലിയാൽ
أَسْتَغْفِرُ اللهَ الَّذِي لاإِلهَ إلَّا هُوَ الْحَيُّ القَيُّومُ وَأَتُوبُ إِلَيْه (٣)
അവന്റെ എല്ലാ ചെറുദോഷങ്ങളും പൊറുക്കപ്പെടു ന്നതാണ്. അത് എത്രയുണ്ടെങ്കിലും ശരി
(അൽ അദ്കാറുന്നവവിയ്യ 163).


8 : മറ്റു സൽകർമ്മങ്ങളും വർദ്ധിപ്പിക്കുക

വെള്ളിയാഴ്ച്ച ദിവസം ദാനധർമ്മങ്ങൾ, രോഗി സന്ദർശനം, വഴിയിലെ തടസ്സങ്ങൾ നീക്കൽ നന്മ കൽപിക്കൽ, തിന്മ വിരോധിക്കൽ, തുടങ്ങി മറ്റു സൽ കർമ്മങ്ങളും വർദ്ധിപ്പിക്കൽ സുന്നത്താണ്.
(ഫത്ഹുൽ അല്ലാം 3/82,83).


9 : ദുആ വർദ്ധിപ്പിക്കുക

വെള്ളിയാഴ്ച്ച പകൽ സമയത്ത് ദുആ വർദ്ധി പ്പിക്കുക. അന്നു പ്രത്യേകമായി ഉത്തരം കിട്ടുന്ന ഒരു സമയമുണ്ട്. അതൊരു ചെറിയ നിമിഷമാണ്. വെള്ളി യാഴ്ച്ച പകൽ സമയത്ത് എപ്പോഴാണ് ഉത്തരം കിട്ടുന്ന സമയം എന്നുള്ളതിൽ അഭിപ്രായവ്യത്യാസമുണ്ടെ ങ്കിലും ഖതീബ് മിമ്പറിൽ കയറിയത് മുതൽ നിസ്കാര ത്തിൽ നിന്നു സലാം വീട്ടുന്നതു വരെ എന്നതാണ് ഏറ്റ വും പ്രബലമായ അഭിപ്രായം (തുഹ്ഫ 2/407). ആ സമയ ത്ത് ഒരാൾ ദുആ ചെയ്താൽ തീർച്ചയായും ഉത്തരം കിട്ടും എന്നു ഹദീസിൽ വന്നിട്ടുണ്ട്.
എന്നാൽ ഖുതുബ ഓതുമ്പോൾ ശ്രദ്ധിച്ചു കേട്ടിരിക്കു കയാണു വേണ്ടത്. അതിനാൽ ദുആക്ക് ഉത്തരം കിട്ടുന്ന സമയം താഴെപ്പറയുന്നവയാണ്.
1 : ഖുതുബക്ക് മുമ്പ് ഖത്വീബ് മിമ്പറിൽ ഇരിക്കു മ്പോൾ.
2 : രണ്ടു ഖുതുബക്കു ഇടയിലുള്ള ഇരുത്തത്തിൽ.
3 : ഖുതുബക്കും നിസ്കാരത്തിനും ഇടയിലുള്ള സമയത്ത്
4 : നിസ്കാരത്തിൽ അത്തഹിയ്യാത്തിനു ശേഷം.
(ശർവാനി 2/477)


10 : സ്വലാത്തുകൾ വർദ്ധിപ്പിക്കുക

വെള്ളിയാഴ്ച്ച രാവിലും പകലിലും സ്വലാത്തുകൾ വർദ്ധിപ്പിക്കൽ പ്രത്യേകം സുന്നത്താണ് (തുഹ്ഫ 2/478).
വർദ്ധിപ്പിച്ചു എന്നു പറയണമെങ്കിൽ ചുരുങ്ങിയത് 300 തവണയെങ്കിലും ചൊല്ലണമെന്നാണ്  അബൂത്വാലി ബുൽ മക്കി റഹിമഹുല്ലയുടെ അഭിപ്രായം (ശർവാനി 2/478).

വെള്ളിയാഴ്ച്ച ദിവസത്തിൽ എൻറെ മേൽ ഒരാൾ 80 സ്വലാത്തു ചൊല്ലിയാൽ അവൻറെ 80 വർഷത്തെ ദോഷങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കും. "എങ്ങനെ യാണ് നബിയെ അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലുക..,"
അവിടുന്നു പറഞ്ഞു.
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ

ഇമാം ഇസ്ബഹാനി റഹിമഹുല്ലാഹ് പറഞ്ഞു:
ഞാനൊരിക്കൽ നബി ﷺ യെ സ്വപ്നത്തിൽ കണ്ടു.
ഞാൻ ചോദിച്ചു: "നബിയെ ഇമാം ശാഫിഈ റളിയല്ലാ ഹു അൻഹുവിന്ന് അങ്ങു വല്ല പ്രത്യേകതയും കൊടു ത്തിട്ടുണ്ടോ..?"
അവിടുന്നു പറഞ്ഞു: "അതേ അദ്ദേഹത്തെ ഹിസാബു കൂടാതെ സ്വർഗത്തിൽ പ്രവേശിപ്പിക്കണമെന്നു ഞാൻ അല്ലാഹുവോടു പറഞ്ഞിട്ടുണ്ട്.”
എന്താണ് അതിനു കാരണം നബിയേ..?
അവിടുന്നു പറഞ്ഞു: “ഇതുവരെ ആരും ചൊല്ലിയിട്ടി ല്ലാത്ത ഒരു സ്വലാത്ത് അദ്ദേഹം എൻറെ മേൽ ചെല്ലാറു ണ്ടായിരുന്നു."
"ഏതാണ് ആ സ്വലാത്ത് നബിയേ?"
اَللَّهُمَّ صَلِّ عَلَى مُحَمَّدٍ كُلَّمَا ذَكَرَهُ الذَّاكِرُونَ وَصَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كُلَّمَا غَفَلَ عَنْ ذِكْرِهِ الْغَافِلُون


ഏറ്റവും ശ്രേഷ്ഠമായ സ്വലാത്തിന്റെ വാചകം ഇബ്റാഹീമിയ്യ സ്വലാത്ത് ആണ് (ശർവാനി 2/478).
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ ،  وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ،
☆☆☆
يَا دَائِمَ الفَضْلِ عَلَى الْبَرِيَّة ، يَا بَاسِطَ الْيَدَيْنِ بِالْعَطِيَّة ، يَا صَاحِبَ الْمَوَاهِبِ السَّنِيَّة ، صَلِّ عَلَى مُحَمَّدٍ خَيْرِ الْوَرَى سَجِيَّة ، وَاغْفِرْ لَنَا يَا ذَا الْعُلَى فِي هَذِهِ العَشِيَّةِ (١٠)
വെള്ളിയാഴ്ച്ച രാവിൽ പത്തു തവണ ഈ സ്വലാത്തു ചൊല്ലിയാൽ നാലു കാര്യങ്ങൾ അവനു നേടാൻ സാധി ക്കും.
1: ഒരുലക്ഷം കൂലി അവന് എഴുതപ്പെടും.
2: അത്രതന്നെ ദോഷങ്ങൾ പൊറുക്കപ്പെടും.
3: അത്രതന്നെ സ്ഥാനങ്ങൾ ഉയർത്തപ്പെടുകയും ചെയ്യും.
4: ഖിയാമത്തു നാളിൽ ഇബ്റാഹീം നബി അലൈഹി സ്സലാമിന്റെ  കൂടാരത്തിൽ നിൽക്കാൻ സാധിക്കും. (അൽ വസാഇലുശ്ശാഫിഅ 190)
☆☆☆
എല്ലാ വെള്ളിയാഴ്ച്ച രാവിലും ഈ സ്വലാത്ത് ആയിരം തവണ ചെല്ലുകയാണെങ്കിൽ അതാണ് ഏറ്റവും വലിയ ദുആ. മുസ്ലിംകൾക്കു വളരെ ഉപകാരപ്പെടുന്ന സ്വലാത്തുമാണ് ഇത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ، اَللّٰهُمَّ صَلِّ عَلَيْهِ وَسَلِّمْ، وَأَذْهِبْ حُزْنَ قَلْبِي فِي الدُّنْيَا والآخِرَة (١٠٠٠)
(അന്നുജൂമുസ്സാഹിറ 140)
☆☆☆
إِنَّ اللهَ وَمَلَائِكَتَهُ وَأَنْبِيَاءَهُ وَرُسُلَهُ وَجَمِيعَ خَلْقِهِ يُصَلُّونَ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ عَلَيْهِمُ السَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُه(١٠٠)
ഈ സ്വലാത്ത് എല്ലാ ദിവസവും മൂന്നുതവണയും വെള്ളിയാഴ്ച്ച ദിവസം 100 തവണ ചൊല്ലിയാൽ മൂന്നു കാര്യങ്ങൾ അവനു നേടാൻ സാധിക്കും.
1: അവൻ മുഴുവൻ സൃഷ്ടികളും ചൊല്ലുന്ന സ്വലാത്ത് ചൊല്ലിയ പ്രതിഫലം ലഭിക്കും.
2: ഖിയാമത്ത് നാളിൽ നബി ﷺ തങ്ങളുടെ കൂട്ടത്തിൽ പെടാൻ സാധിക്കും.
3: സ്വർഗ്ഗത്തിൽ കടക്കുന്നതു വരെ നബി ﷺ തങ്ങൾ അവൻറെ കൈപിടിക്കും.
(അൽ വസാഇലുശ്ശാഫിഅ 191)

11 : വെള്ളിയാഴ്ച്ച മാത്രമായി നോമ്പെടുക്കരുത്
☆☆☆
വെള്ളിയാഴ്ച്ച മാത്രമായി നോമ്പെടുക്കൽ കറാ ഹത്താണ്. വെള്ളിയാഴ്ച്ച നോമ്പ് എടുക്കുകയാ ണെങ്കിൽ വ്യാഴാഴ്ച്ചയോടു കൂടെയോ അല്ലെങ്കിൽ ശനിയാഴ്ചയോടു കൂടെയോ ആയിരിക്കണം. കാരണം, അന്നു വിശ്വാസികളുടെ പെരുന്നാൾ ദിനമാണ്. മാത്രമല്ല, വെള്ളിയാഴ്ച്ച ദിവസം എന്നത് ഒരുപാട് സ്വാലിഹായ അമലുകൾ കൊണ്ടു ധന്യമാക്കേണ്ടതുണ്ട്. നോമ്പ് നോറ്റാൽ ഉണ്ടാവുന്ന ക്ഷീണം അതിന് തടസ്സമായേക്കാം. എന്നാൽ, പതി വായി നോറ്റു വരുന്ന നോമ്പ്, നേർച്ചയാക്കപ്പെട്ട നോമ്പ്, കഫ്ഫാറത്ത് നോമ്പ്, ഖളാആയ നോമ്പ് എന്നീ നോമ്പുകൾ വെള്ളിയാഴ്ച വന്നാൽ ആ ദിവസം നോമ്പ് നോൽക്കൽ കറാഹത്തില്ല.
(തുഹ്ഫ, ശർവാനി 3/458)

12 : കുളിക്കുക

ജുമുഅക്കു വേണ്ടി കുളിക്കൽ സുന്നത്താണ്. സുബ്ഹി സമയം ആയതുമുതൽ അതിൻറെ സമയം തുടങ്ങുമെങ്കിലും ജുമുഅക്കു പോകുന്നതിനു തൊട്ടുമുമ്പ് കുളിക്കൽ ആണ് ഏറ്റവും ശ്രേഷ്ഠമായത് (തുഹ്ഫ 2/465).
കുളി തുടങ്ങുന്നതിനു മുമ്പു തന്നെ വുളൂഅ് എടുക്കൽ സുന്നത്താണ് (തുഹ്ഫ 1/278).
ജുമുഅക്കു വേണ്ടിയാണ് കുളിക്കുന്നത് എങ്കിലും സുന്നത്തായ ഒരുപാടു കുളികൾ ഒത്തുവരുന്ന സമയ മാണ് ഇത്.
കുളിക്കുമ്പോൾ അതിൻറെ എല്ലാം നിയ്യത്ത് വെച്ചാ ൽ  കുളിയുടെയും കൂലി ലഭിക്കും.
പ്രായോഗികമായ ഒമ്പതു സുന്നത്തു കുളിയുടെ നിയ്യത്തുകൾ പറയാം...
1: ജുമുഅയുടെ സുന്നത്തു കുളി ഞാൻ കുളിക്കുന്നു.
2: ഇഅ്തികാഫിനുള്ള സുന്നത്തു കുളി ഞാൻ കുളി ക്കുന്നു.
3: ബാങ്ക് കൊടുക്കാൻ ഉള്ള സുന്നത്തു കുളി ഞാൻ കുളിക്കുന്നു. (ബാങ്ക് കൊടുക്കുന്ന ആളാണെങ്കിൽ)
4: പള്ളിയിൽ പ്രവേശിക്കാൻ ഉള്ള സുന്നത്തു കുളി ഞാൻ കുളിക്കുന്നു.
5: ഖൈറായ സദസ്സിൽ പങ്കെടുക്കാനുള്ള സുന്നത്തു കുളി ഞാൻ കുടിക്കുന്നു.
6: ഗുഹ്യരോമം കളഞ്ഞതിനു വേണ്ടി ഞാൻ കുളി ക്കുന്നു.
7: കക്ഷരോമം കളഞ്ഞതിനു വേണ്ടി ഞാൻ കുളി ക്കുന്നു.
8: മീശ വെട്ടിയതിനുവേണ്ടി ഞാൻ കുളിക്കുന്നു.
9: ശരീരം പകർച്ചയായതിനു വേണ്ടി ഞാൻ കുളി ക്കുന്നു. (തുഹ്ഫ 2/468,469)
ഓരോ നിയ്യത്തും വെച്ചു വെവ്വേറെ കുളിക്കലാണ് ഏറ്റവും ശ്രേഷ്ഠം. എങ്കിലും ഒരു കുളിക്ക് ഈ നിയ്യത്തെ ല്ലാം വെച്ചാൽ എല്ലാ സുന്നത്തു കുളിയുടെയും കൂലി ലഭിക്കും (തുഹ്ഫ 1/285).

13 : മിസ്‌വാക്ക് ചെയ്യുക

പള്ളിയിൽ പ്രവേശിക്കുന്നതിനു മുമ്പായി മിസ്‌വാ ക്കു ചെയ്യൽ ശക്തമായ സുന്നത്താണ് (തുഹ്ഫ 2/220).
മിസ്‌വാക്കു ചെയ്യുക എന്നുള്ളതു വായ വൃത്തിയാ ക്കുന്നതും റബ്ബിനെ തൃപ്തിപ്പെടുത്തുന്നതുമാണ്.
(തുർമുദി).
എൻറെ സമുദായത്തിനു പ്രയാസമാവുകയില്ലായി രുന്നുവെങ്കിൽ മിസ്‌വാക്കു ചെയ്യൽ ഞാൻ നിർബന്ധമാ ക്കുമായിരുന്നു (ബൈഹഖി).
മിസ്‌വാക്ക് ചെയ്ത് ഒരു റക്അത്തു നിസ്കരിക്കു ന്നത് മിസ്‌വാക്ക് ചെയ്യാതെ 70 റക്അത്തു നിസ്കരിക്കു ന്നതിനേക്കാൾ ശ്രേഷ്ഠമാണ് (അഹ്മദ്).
മിസ്‌വാക്ക് ചെയ്യുന്നതു വലതുകൈ കൊണ്ട് ആവ ലും പല്ലുകളിൽ വീതിയിലും നാവിൽ നീളത്തിലുമാവ ലും സുന്നത്താണ്. ‘അറാക്ക്’ ആണ് ഏറ്റവും ശ്രേഷ്ഠമായ മിസ്‌വാക്ക് (തുഹ്ഫ).

14 : നല്ല വസ്ത്രം ധരിക്കുക

വെള്ളിയാഴ്ച്ച ജുമുഅക്ക് ഏറ്റവും നല്ല വസ്ത്രം ധരിക്കൽ സുന്നത്താണ്. ഏറ്റവും നല്ലതു വെള്ള വസ്ത്ര മാണ് (തുഹ്ഫ 2/475).
വസ്ത്രം ധരിക്കുമ്പോൾ ഈ ദിക്റ് ചൊല്ലുക.
اَلْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة
(അൽ അദ്കാറുന്നവവിയ്യ 59)

15 : തലപ്പാവ് ധരിക്കുക

വെള്ളിയാഴ്ച്ച ജുമുഅക്കും, മറ്റു നിസ്കാരങ്ങൾ ക്കും തലപ്പാവു ധരിക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 144). പണ്ഡിതന്മാർക്കു മാത്രമല്ല സാധാരണ ക്കാർക്കും തലപ്പാവു സുന്നത്താണ്.
വെള്ളിയാഴ്ച്ചയിൽ തലപ്പാവു ധരിക്കുന്നവരുടെ മേൽ അല്ലാഹുവും മലക്കുകളും സ്വലാത്തു ചൊല്ലി കൊണ്ടിരിക്കുന്നു (ത്വബറാനി).
അള്ളാഹു സ്വലാത്തു ചൊല്ലുന്നു എന്നു പറഞ്ഞാൽ റഹ്മത്തു ചെയ്യുന്നു എന്നും, മലക്കുകൾ സ്വലാത്തു ചൊല്ലുന്നു എന്ന് പറഞ്ഞാൽ അവർക്കു വേണ്ടി പൊറുക്കലിനെ തേടുന്നു എന്നുമാണ് ഉദ്ദേശ്യം (ഫത്ഹുൽ മുഈൻ).
നമ്മുടെയും മുശ്രികുകളുടെയും ഇടയിലുള്ള വ്യത്യാ സം തൊപ്പി വെച്ച് അതിനു മുകളിൽ തലപ്പാവു കെട്ട ലാണ് (അബൂദാവൂദ്).

16 : സുഗന്ധം പുരട്ടുക

വെള്ളിയാഴ്ച്ച ജുമുഅക്കു സുഗന്ധം പൂശൽ സുന്ന ത്താണ്. ഏറ്റവും നല്ലതു കസ്തൂരിയാണ് (തുഹ്ഫ, ശർവാനി 2/475).
സുഗന്ധം വാസനിക്കുമ്പോൾ أَسْتَغْفِرُاللهْ  ചൊല്ലൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 145).
സുഗന്ധം വാസനിക്കുമ്പോൾ ഈ ദുആ
اَللّٰهُمَّ كَمَا أَنْعَمْتَ فَزِدْ وَلا عَيْشَ إِلا عَيْشُ الآخِرَة
ചൊല്ലിയാൽ മുൻകഴിഞ്ഞതും വരാനിരിക്കുന്നതു മായ എല്ലാ ചെറുദോഷങ്ങളും പൊറുക്കപ്പെടുന്നതാണ് (അന്നുജൂമുസ്സാഹിറ 176).

17 : പള്ളിയിലേക്ക് നേരത്തെ പോവുക

സലഫുസ്സ്വാലിഹുകളായ ആളുകൾ ഈ സുന്നത്തു പരിഗണിച്ചു നേരം വെളുക്കും മുമ്പു തന്നെ വിളക്കു കളും പിടിച്ചു ജുമുഅക്കു വേണ്ടി പള്ളിയിലേക്കു പോവാറുണ്ടായിരുന്നു (ഫത്ഹുൽ അല്ലാം 3/6).
സുബ്ഹിയുടെ സമയം ആയതു മുതൽ ഖതീബ് മിമ്പ റിലേക്കു വരുന്നതു വരെയുള്ള സമയങ്ങളെ സമമായ ആറു ഭാഗങ്ങളാക്കി മാറ്റിയാൽ, ഒന്നാം സമയത്തു പോകുന്നവർക്ക് ഒട്ടകത്തെ അറുത്തു വിതരണം ചെയ്ത കൂലിയും, രണ്ടാം സമയത്തു പോയവർക്കു മാടിനെ അറുത്തു വിതരണം ചെയ്ത കൂലിയും, മൂന്നാം സമയത്തു പോയവർക്ക് ആടിനെ അറുത്തു വിതരണം ചെയ്ത കൂലിയും, നാലാം സമയത്തു പോയവർക്കു കോഴിയെ അറുത്തു വിതരണം ചെയ്ത കൂലിയും, അഞ്ചാം സമയത്തു പോയവർക്കു കുരുവിയെ അറുത്തു വിതരണം ചെയ്ത കൂലിയും, ആറാം സമയത്തു പോയ വർക്കു മുട്ട സ്വദഖ ചെയ്ത കൂലിയുമാണുള്ളത് (തുഹ്ഫ 2/470).

18 : പോക്കും വരവും

ദൂരം കൂടിയ വഴിയിലൂടെ നടന്നു പോവുകയും ദൂരം കുറഞ്ഞ വഴിയിലൂടെ തിരിച്ചു വരികയും ചെയ്യൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 142).

19 : പള്ളിയിലേക്കു പോകുമ്പോൾ

പള്ളിയിലേക്കു പോകുമ്പോൾ ഈ ദിക്റു ചൊല്ലുക.
اَللَّهُمَّ اجْعَلْ فِي قَلْبِي نُورًا، وَفِي لِسَانِي نُورًا، وَاجْعَلْ فِي سَمْعِي نُورًا، وَاجْعَلْ فِي بَصَري نُورًا، وَاجْعَلْ مِنْ خَلْفِي نُورًا، وَمِنْ أَمَامِي نُورًا، وَاجْعَلْ مِنْ فَوْقي نُورًا، وَمِنْ تَحْتِي نُورًا؛ اللَّهُمَّ أعْطِنِي نُورًا، بِسْمِ اللَّهِ، آمَنْتُ بِاللَّهِ، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بِاللَّهِ، اللَّهُمَّ بِحَقّ السَّائِلِينَ عَلَيْكَ، وَبِحَقّ مَخْرَجِي هَذَا، فَإِنِّي لَمْ أخْرُجْهُ أشَرًا وَلاَ بَطَرًا وَلاَ رِيَاءً وَلاَ سُمْعَةً، خَرَجْتُ ابْتِغاءَ مَرْضَاتِكَ، وَاتِّقَاءَ سَخَطِكَ؛ أَسْألُكَ أنْ تُعِيذَنِي مِنَ النَّارِ وَأَنْ تُدْخِلَنِي الْجَنَّة
(അൽ അദ്കാറുന്നവവിയ്യ 76)


20 : പള്ളിയിലേക്കു പ്രവേശിക്കുമ്പോൾ

പള്ളിയുടെ വാതിൽക്കൽ എത്തിയാൽ വാതിലി ന്റെ രണ്ടു ഭാഗങ്ങളും പിടിച്ച് ഇങ്ങിനെ ദുആ ചെയ്യുക.
اَللَّهُمَّ اجْعَلْنِي مِنْ أَوْجَهِ مَنْ تَوَجَّهَ إِلَيْكَ, وَأَقْرَبَ مَنْ تَقَرَّبَ إِلَيْكَ, وَأَفْضَلَ مَنْ سَأَلَكَ وَرَغِبَ إِلَيْكَ
ശേഷം സ്വഫ്ഫിൽ എത്തിയാൽ ഇങ്ങനെ ദുആ ചെയ്യുക.
اَللَّهُمَّ آتِنِي مِنْ أَفْضَلِ مَا تُؤْتِي عِبَادَكَ الصَّالِحِين
(അൽ വസാഇലുശ്ശാഫിഅ 162)


പള്ളിയിലേക്കു കടക്കുമ്പോൾ ഈ ദിക്റു ചൊല്ലുക.
أَعُوذُ بِاللهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمْ؛ بِسْمِ اللهِ وَالْحَمْدُ لِلَّه، اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ، وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَسَلِّمْ؛ اللَّهُمَّ اغْفِرْ لِي ذُنُوبِي، وَافْتَحْ لِي أَبْوَابَ رَحْمَتِكَ
ശേഷം വലതു കാൽ വെച്ചു കയറുക (ഈളാഹ് 110).

21 : ഇഅ്തികാഫ്
☆☆☆
ഇഅ്തികാഫിന്റെ നിയ്യത്തു വെക്കുക.
نَوَيْتُ الإِعْتِكَافَ فِي هَذَا الْمَسْجِدِ للهِ تَعَالَى


22 : പിരടി ചാടിക്കടക്കരുത്

ആളുകളുടെ പിരടി ചാടിക്കടക്കരുത് (തുഹ്ഫ 2/473) വൈകിയെത്തിയാൽ പിൻവശത്തു തന്നെ ഇരിക്കുക.

23 : മധ്യാഹ്ന സമയത്തു നിസ്കരിക്കാം

നട്ടുച്ചക്കു സൂര്യൻ നേരെ മുകളിലായി നിൽക്കുന്ന മധ്യാഹ്ന സമയത്തു വെള്ളിയാഴ്ച്ച അല്ലാത്ത ദിവസത്തി ൽ നിസ്കരിക്കാൻ പാടില്ല. എന്നാൽ വെള്ളിയാഴ്ച്ച മധ്യാഹ്ന സമയത്തു നിസ്കരിക്കാവുന്നതാണ്.
(ഫത്ഹുൽ മുഈൻ 47)

24 : തഹിയ്യത്ത്

രണ്ടു റക്അത്തു തഹിയ്യത്തു നിസ്കരിക്കുക.
തഹിയ്യത്തു നിസ്കരിക്കാൻ പറ്റാത്ത വിധം അശുദ്ധിയോ തിരക്കോ ഉണ്ടെങ്കിൽ നാലു തവണ ഈ ദിക്റ് ചൊല്ലുക.
سُبْحَانَ اللهِ، وَالْحَمْدُ لله، وَلَا إِلَه إِلا اللهُ، وَاللَّهُ أَكْبَرُ، وَلا حَوْلَ وَلا قُوَّةَ إِلا بِالله؛ (٤)
(ഫത്ഹുൽ മുഈൻ 108)

25 : ഖുതുബ ശ്രദ്ധിച്ചു കേൾക്കുക

ഖുതുബ ശ്രദ്ധിച്ചു കേൾക്കുക.
ഒരാൾ പൂർണമായി   വുളൂഅ് എടുക്കുകയും ശേഷം ജുമുഅക്കു പോവുകയും ഖുത്ബ ശ്രദ്ധിച്ചു കേൾക്കുക യും സംസാരിക്കാതിരിക്കുകയും ചെയ്താൽ അവന്റെ പത്ത് ദിവസത്തെ ദോഷങ്ങൾ പൊറുക്കുന്നതാണ്.
ആരെങ്കിലും ചരൽക്കല്ലു തൊട്ടാൽ അവൻറെ ജുമു അയുടെ പുണ്യം നഷ്ടപ്പെടും (മുസ്ലിം).
ചരൽക്കല്ലു തൊടരുത് എന്നതിൻറെ ഉദ്ദേശ്യം ഖുതു ബയുടെ സമയത്ത് അർത്ഥശൂന്യമായ ഒരു പ്രവർത്തന വും നടത്തരുതെന്നാണ്.
അതിനാൽ ഹൃദയവും മറ്റ് അവയവങ്ങളും ഖുതു ബയിലേക്കു കേന്ദ്രീകരിക്കണം (ശറഹു മുസ്ലിം). ഫോൺ പോലോത്തതു കൊണ്ടു കളിച്ചാൽ സംസാരിക്കുന്നില്ലെ ങ്കിൽ പോലും ജുമുഅയുടെ പുണ്യം നഷ്ടപ്പെടും.

26 : ഖുത്ബ സമയത്തു നിസ്കരിക്കരുത്

ഇതു കൂടുതലാളുകളും ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ വളരെ ഗൗരവമുള്ള കാര്യവുമാണ്. പ്രത്യേ കിച്ചു ജുമുഅക്ക് വൈകി വരുന്നവർ ഈ മസ്അല പഠിച്ചേ തീരൂ...
ഖത്വീബു മിമ്പറിൽ ഇരുന്നതിനു ശേഷം ഫർളു നിസ്കാരങ്ങളോ സുന്നത്തു നിസ്കാരങ്ങളോ ഒന്നും തന്നെ നിസ്കരിക്കാൻ പാടുള്ളതല്ല. എന്നു മാത്രമല്ല ആ നിസ്ക്കാരം സ്വഹീഹാവുകയുമില്ല. എന്നാൽ നിസ്ക രിച്ചു കൊണ്ടിരിക്കെയാണ് ഖത്വീബു മിമ്പറിൽ ഇരിക്കു ന്നതെങ്കിൽ ഖത്തീബു മിമ്പറിൽ ഇരിക്കുന്ന സമയത്തുള്ള നിസ്കാരം ഒരു സുന്നത്തു പോലുമെടുക്കാതെ ഫർളു കൾ മാത്രം നിർവഹിച്ചു കൊണ്ട് ചുരുക്കി നിസ്കരി ക്കണം. എന്നാൽ തഹിയ്യത്തു നിസ്കാരം സുന്നത്താണ്. എന്നാൽ തഹിയ്യത്തു നിസ്കാരത്തിലും ഒരു സുന്നത്തും എടുക്കാതെ ഫർളു മാത്രം നിർവഹിച്ചു കൊണ്ട് നിസ്ക രിക്കൽ നിർബന്ധമാണ്. തക്ബീറത്തുൽ ഇഹ്റാം നഷ്ടപ്പെട്ടു പോകും എന്നുണ്ടെങ്കിൽ ചുരുങ്ങിയ രൂപത്തി ലാണെങ്കിലും നിസ്കരിക്കൽ കറാഹത്താണ്.
(ഫത്ഹുൽ മുഈൻ 146.)
സുന്നത്തുകൾ പൂർണമായും ഒഴിവാക്കി ഫർളുകൾ മാത്രം എടുത്തു കൊണ്ട് ചുരുക്കി നിസ്കരിക്കുന്ന രൂപം ഇങ്ങനെയാണ്. തക്ബീറതുൽ ഇഹ്റാം കെട്ടി വജ്ജഹ്തു, അഊദു എന്നിവ ഓതാതെ ഫാത്തിഹ മാത്രം ഓതി ആമീൻ പോലും പറയാതെ സൂറത്തും  ഓതാതെ നേരെ റുകൂഇലേക്ക് പോവുക. റുകൂഇലും ഇഅ്തിദാ ലിലും സുജൂദിലും ഇടയിലെ ഇരുത്തത്തിലും 'സുബ്ഹാ നല്ലാഹ്' എന്ന് പറയുന്ന അത്ര സമയം താമസിക്കുക. അതു പോലെ രണ്ടാം റക്അത്തും നിസ്കരിക്കുക. അത്തഹിയ്യാത്തിൽ നാം സാധാരണ ചൊല്ലാറുള്ള പൂർണ്ണമായ അത്തഹിയ്യാത്തു ചൊല്ലരുത്. പകരം അത്തഹിയാത്തിന്റെ ചുരുങ്ങിയ രൂപം ചൊല്ലുക. നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെയും അവിടുത്തെ കുടുംബത്തിന്റെയും മേലിലുള്ള സ്വലാ ത്തു ചൊല്ലി വേഗം സലാം വീട്ടുക.
അത്തഹിയാത്തിന്റെ ചുരുങ്ങിയ രൂപം ഇങ്ങിനെ...
اَلتَّحِيَّاتُ لِلَّهِ ، سَلَامٌ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ ، سَلَامٌ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ ، أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ ، وَأَنَّ مُحَمَّدًا رَّسُولُ الله

27 : മുട്ടു ചുറ്റി ഇരിക്കരുത്


തണ്ടൻ കാലും പുറംഭാഗവും കൈ കൊണ്ടോ അല്ലെ ങ്കിൽ ഒരു വസ്ത്രംകൊണ്ട് കൂട്ടിപ്പിടിച്ച് ഇരിക്കുന്ന ഇരു ത്തമാണ് 'ഇഹ്തിബാഅ്' എന്നു പറയുന്നത്. ഖുതുബ തുടങ്ങിയാൽ പിന്നെ ഈ ഇരുത്തം കറാഹത്താണ്. ഉറക്കം വരാനോ ഔറത്തു വെളിവാകാനോ സാധ്യത ഉള്ളതിനാലാണ് ഇതു കറാഹത്തായത്.
( ചിത്രം നോക്കുക)
(ശർവാനി 2/462)

28 : നാലു നേട്ടങ്ങൾ

ജുമുഅഃ നിസ്‌കാരത്തിൽ നിന്നു സലാം വീട്ടിയ ഉടനെ അതേ ഇരുത്തത്തിൽ സംസാരിക്കുന്നതിന് മുമ്പ്
سورة الفاتحة (٧) ، سورة الإخلاص (٧) ، سورة الفلق (٧) ، سورة الناس (٧)
എന്നീ സൂറത്തുകൾ ഓരോന്നും ഏഴു പ്രാവശ്യം വീതം ഓതുകയാണെങ്കിൽ നാലു കാര്യങ്ങൾ നേടാ നാകും.
1: മുന്തിയതും പിന്തിയതുമായ എല്ലാ ചെറുദോഷ ങ്ങളും പൊറുക്കപ്പെടും.
2: അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസി ച്ച അത്രയും ആളുകളുടെ എണ്ണമനുസരിച്ചു കൂലി ലഭിക്കും.
3: ആ ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരെ എല്ലാ ചീത്ത കാര്യങ്ങളിൽ നിന്നും കാവലുണ്ടാകും.
4: അവന്റെ ദീനിലും ദുനിയാവിലും കുടുംബ ത്തിലും സന്താനങ്ങളിലും പ്രത്യേക സംരക്ഷണം കിട്ടും. 
(തുഹ്ഫ 2/464)

29 : ഐശ്വര്യം ഉണ്ടാവാൻ

വെള്ളിയാഴ്ച്ച ദിവസം ഒരാൾ ഈ ദിക്റ്
اَللَّهُمَّ يَا غَنِيُّ يَا حَمِيدُ يَا مُبْدِئُ يَا مُعِيدُ يَا رَحِيمُ يَا وَدُودُ أَغْنِنِي بِحَلَالِكَ عَنْ حَرَامِكَ وَبِفَضْلِكَ عَمَّنْ سِوَاكَ وَبِطَاعَتِكَ عَنْ مَعْصِيَتِك*َ (٧٠)
എഴുപതു പ്രാവശ്യം ചൊല്ലിയാൽ അവന് ഇതു കാരണമായി രണ്ടു ഭാഗ്യങ്ങൾ ലഭിയ്ക്കും...
1: എത്ര വലിയ കടമുണ്ടെങ്കിലും അല്ലാഹു അവന്റെ കടങ്ങൾ വീട്ടും, ഇൻശാ അല്ലാഹ്.
2: രണ്ട് ജുമുഅ കഴിയുമ്പോഴേക്ക് അവൻ ഐശ്വര്യവാൻ ആയിത്തീരും , ഇൻശാ അല്ലാഹ്.
(ശർവാനി 2/464)

30 : പാപമോചനത്തിന്

ഒരാൾ ജുമുഅ നിസ്കരിച്ചതിനു ശേഷം 100 തവണ
سُبْحَانَ اللهِ وَبِحَمْدِه (١٠٠)
ചൊല്ലിയാൽ അവന്റെ ഒരുലക്ഷം ചെറുദോഷങ്ങ ളും അവന്റെ മാതാപിതാക്കളുടെ 24,000 ചെറുദോഷ ങ്ങളും അള്ളാഹു പൊറുത്തുകൊടുക്കുന്നതാണ്.
(ഫത്ഹുൽ അല്ലാം 3/86).

31 : മുസ്ലിമായി മരിക്കാൻ

എല്ലാ വെള്ളിയാഴ്ച്ചയിലും ജുമുഅക്കു ശേഷം അഞ്ചു തവണ താഴെയുള്ള രണ്ടു വരി ബൈത്ത് ചൊല്ലി യാൽ അവൻ മുസ്ലിമായല്ലാതെ മരിക്കുകയില്ല.
إِلٰهِي  لَسْتُ   لِلْفِرْدَوْسِ  أَهْلاً        وَلاَ أَقْوَى عَلَى نَارِ الْجَحِيمِ
فَهَبْ لِي تَوْبَةً وَ اغْفِرْ   ذُنُوبِي      فَإِنَّكَ  غَافِرُ الذَّنْبِ  الْعَظِيمِ
(ഫത്ഹുൽ അല്ലാം 3/86).

32 : പള്ളിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ
ജുമുഅ നിസ്കാരം കഴിഞ്ഞു പിരിയുമ്പോൾ ഇങ്ങനെ ദുആ ചെയ്യുക.
اَللَّهُمَّ إِنَّي قَدْ أَجَبْتُ دَعْوَتَكَ ، وَصَلَّيْتُ فَرِيضَتَكَ ، وَانْتَشَرْتُ لِمَا أَمَرْتَ بِهِ ، فَاْزُقْنِي مِنْ فَضْلِكَ ، وَأَنْتَ خَيْرُ الرَّازِقِينْ
(അൽ വസാഇലുശ്ശാഫിഅ 162)

പള്ളിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഇടതു കാൽ മുന്തിക്കുക.
ഈ ദിക്റു ചൊല്ലുക.
أَعُوذُ بِاللّهِ الْعَظِيمْ، وَبِوَجْهِهِ الْكَرِيمْ، وَسُلْطَانِهِ الْقَدِيمْ، مِنَ الشَّيْطَانِ الرَّجِيمْ‏، بِسْمِ اللهِ وَالْحَمْدُ لله، اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ، وَعَلَى آلِ سَيِّدِنَا مُحَمَّدٍ؛ وَسَلِّمْ ؛ اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ
(ഈളാഹ് 110)

33 : ഖബർ സിയാറത്ത്

ഖബർ സിയാറത്ത് എപ്പോഴും സുന്നത്താണെങ്കിലും വെള്ളിയാഴ്ച ശക്തമായ സുന്നത്തുണ്ട്. മരണത്തോടു കൂടി ഒരാളുടെ ശരീരത്തിൽ നിന്നു റൂഹ് വേർപിരിയു മെങ്കിലും ഖബറിലുള്ള മയ്യിത്തുമായി റൂഹിന് ഒരു ബന്ധമുണ്ട്. എന്നാൽ, വ്യാഴാഴ്ച്ച അസർ മുതൽ ശനി യാഴ്ച്ച സൂര്യോദയം വരെ അതിശക്തമായ ബന്ധമാണ് ഈ റൂഹിന് ഖബറിലുള്ള മയ്യത്തിനോടുള്ളത്. അതു കൊണ്ടാണ് ആളുകൾ ഈ സമയത്ത് സിയാറത്ത് പതിവാക്കി പോരുന്നത് (ബുജൈരിമി 1/494).
ഖബർസ്ഥാനിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ ഖബ്റാളികൾക്കും കൂടി പൊതുവായി സലാം പറയുക.
ശേഷം, നാം ആരെ സിയാറത്തു ചെയ്യാനാണോ വന്നത് അവരുടെ ഖബറിന്നരികിൽ ചെന്നു മയ്യിത്തി ന്റെ മുഖത്തിനു നേരെ തിരിഞ്ഞ് അവർക്ക് പ്രത്യേക മായി സലാം പറയുക.
ശേഷം ഖിബ്‌ലയിലേക്കു മുന്നിട്ട് ഖുർആനിൽനിന്ന് ഓതാൻ എളുപ്പമുള്ളത് ഓതുക (തുഹ്ഫ,ശർവാനി 3/202, 203).
കഴിയുമെങ്കിൽ ഫാതിഹ, അൽബഖറയിലെ ആദ്യ അഞ്ച് ആയത്തുകൾ, ആയതുൽ കുർസിയ്യ്, ആമനർ റസൂലു, യാസീൻ, തബാറക, തകാസുർ എന്നിവ ഓതുക. ശേഷം ഇഖ്ലാസ് പന്ത്രണ്ടോ, പതിനൊന്നോ, ഏഴോ, മൂന്നോ തവണ ഓതുക. ശേഷം മയ്യിത്തിന് മഗ്ഫിറ ത്തിനും റഹ്മത്തിനും വേണ്ടി ദുആ ചെയ്യുക (ഫത്ഹുൽ അല്ലാം 3/228).

✍ ശറഫുദ്ദീൻ അഹ്സനി
+91 9746852272

1 comment:

Anonymous said...

Very Helpful Post.