┏══✿ഹദീസ് പാഠം 1473✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 1
20 - 8 -2020 ബുധൻ
وَعَنْ ثَوْبَانَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : ثَلَاثٌ لَا يَحِلُّ لِأَحَدٍ أَنْ يَفْعَلَهُنَّ : لَا يَؤُمُّ رَجُلٌ قَوْمًا ، فَيَخُصُّ نَفْسَهُ بِالدُّعَاءِ دُونَهُمْ ، فَإِنْ فَعَلَ فَقَدْ خَانَهُمْ . وَلَا يَنْظُرُ فِي قَعْرِ بَيْتٍ قَبْلَ أَنْ يَسْتَأْذِنَ ، فَإِنْ فَعَلَ فَقَدْ دَخَلَ. وَلَا يُصَلِّي وَهُوَ حَقِنٌ حَتَّى يَتَخَفَّفَ(رواه أبو داود)
✿══════════════✿, സൗബാൻ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ ആരും തന്നെ ചെയ്യരുത് : ഒരു വിഭാഗത്തിന്റെ ഇമാമായി നിന്ന് അവരെ കൂട്ടാതെ സ്വന്തത്തിന് വേണ്ടി മാത്രം ദുആ ചെയ്യരുത്, അങ്ങനെയെങ്ങാനും ചെയ്താൽ അവൻ അവരെ വഞ്ചിച്ചിരിക്കുന്നു, ഒരാൾ വീട്ടിൽ കയറാൻ സമ്മതം ചോദിക്കുന്നതിന് മുമ്പ് വീട്ടിന്റെ ഉള്ളിലേക്ക് നോക്കരുത്; കാരണം നിശ്ചയം അങ്ങനെയെങ്ങാനും ചെയ്താൽ അവൻ വീട്ടിൽ (സമ്മദമില്ലാതെ) പ്രവേശിച്ചവനെ പോലെയായി. മലമൂത്ര വിസർജനത്തിന് മുട്ടി നിൽക്കുന്ന സമയത്ത് അതിൽ നിന്ന് ഒഴിവാകുന്നത് വരെ അവൻ നിസ്കരിക്കരുത്(അബൂ ദാവൂദ്)
