■══✿ <﷽> ✿══■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا ، أَنَّ امْرَأَةً مِنْ جُهَيْنَةَ جَاءَتْ إِلَى النَّبِيِّ ﷺ فَقَالَتْ : إِنَّ أُمِّي نَذَرَتْ أَنْ تَحُجَّ فَلَمْ تَحُجَّ حَتَّى مَاتَتْ ، أَفَأَحُجُّ عَنْهَا ؟ قَالَ : نَعَمْ ، حُجِّي عَنْهَا ، أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ أَكُنْتِ قَاضِيَةً ؟ اقْضُوا اللهَ ؛ فَاللهَ أَحَقُّ بِالْوَفَاءِ(رواه البخاري)
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ജുഹൈന ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു: എന്റെ ഉമ്മ ഹജ്ജ് ചെയ്യാൻ നേർച്ച നേർന്നിരുന്നു, അങ്ങനെ ഹജ്ജ് ചെയ്യാൻ സാധിക്കാതെ തന്നെ മരണപ്പെടുകയും ചെയ്തു, അവരെ തൊട്ട് ഞാൻ ഹജ്ജ് ചെയ്യണോ? തിരു നബി ﷺ പറഞ്ഞു: അതെ, അവരെ തൊട്ട് നിങ്ങൾ ഹജ്ജ് ചെയ്യുക, നിങ്ങളുടെ ഉമ്മയുടെ മേൽ കടമുണ്ടെങ്കിൽ നിങ്ങൾ അത് വീട്ടില്ലേ? അല്ലാഹുവിന് കളാഅ് വീട്ടുക; വീട്ടാൻ ഏറ്റവും ബന്ധപ്പെട്ടവൻ അല്ലാഹു തന്നെയാണ്(ബുഖാരി)
