┏══✿ഹദീസ് പാഠം 1612✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 22
6 - 1 -2021 ബുധൻ
وَعَنْ فَضَالَةَ بْنِ عُبَيْدٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : كُلُّ الْمَيِّتِ يُخْتَمُ عَلَى عَمَلِهِ إِلَّا الْمُرَابِطَ ؛ فَإِنَّهُ يَنْمُو لَهُ عَمَلُهُ إِلَى يَوْمِ الْقِيَامَةِ ، وَيُؤَمَّنُ مِنْ فَتَّانِ الْقَبْرِ (رواه أبو داود)
✿══════════════✿
ഫള്വാല ബിൻ ഉ'ബൈദ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മുറാബിത് (മുസ്ലിംകളുടെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്നവൻ) ആയി മരണപ്പെട്ടവനല്ലാത്ത മരിച്ചു പോയ എല്ലാവരുടെ പ്രവർത്തനങ്ങളും (മരണത്തോടെ) പരിസമാപ്തി കുറിക്കും; അവന്റെതാകട്ടെ അന്ത്യനാൾ വരെ വളർന്നുകൊണ്ടെ ഇരിക്കും, ഖബ്റിലെ കുഴപ്പങ്ങളിൽ നിന്ന് നിർഭയത്വം നൽകപ്പെടുകയും ചെയ്യും(അബൂ ദാവൂദ്)
