┏══✿ഹദീസ് പാഠം 1686✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 7
21 - 3 -2021 ഞായർ
وَعَنِ الْبَيَاضِيِّ رَضِيَ اللهُ عَنْهُ ، أَنَّ رَسُولَ اللهِ ﷺ خَرَجَ عَلَى النَّاسِ وَهُمْ يُصَلُّونَ ، وَقَدْ عَلَتْ أَصْوَاتُهُمْ بِالْقِرَاءَةِ ، فَقَالَ : إِنَّ الْمُصَلِّيَ يُنَاجِي رَبَّهُ ، فَلْيَنْظُرْ بِمَا يُنَاجِيهِ بِهِ ، وَلَا يَجْهَرْ بَعْضُكُمْ عَلَى بَعْضٍ بِالْقُرْآنِ (موطإ مالك)
✿══════════════✿
ബയാള്വി (റ) യിൽ നിന്ന് നിവേദനം: സ്വഹാബികൾ നിസ്കരിച്ചു കൊണ്ടിരിക്കെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പുറപ്പെട്ടു വന്നു, ഖുർആൻ പാരായണം കൊണ്ട് അവരുടെ ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു, അന്നേരം തിരു നബി ﷺ പറഞ്ഞു: നിശ്ചയം നിസ്കരിക്കുന്നവൻ തൻ്റെ രക്ഷിതാവുമായി അഭിമുഖ സംഭാഷണം നടത്തുകയാണ്, അത് കൊണ്ട് അവൻ എന്ത് കൊണ്ട് അഭിമുഖ സംഭാഷണം നടത്തുന്നുവെന്ന് അവൻ നോക്കണം, വിശുദ്ധ ഖുർആൻ കൊണ്ട് നിങ്ങൾ ചിലർ മറ്റു ചിലരേക്കാൾ ശബ്ദമുയർത്തരുത്(മുവത്വഅ് മാലിക്)
