┏══✿ഹദീസ് പാഠം 1687✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 8
22 - 3 -2021 തിങ്കൾ
ونَاجِي رَبَّهُ ، فَلْيَعْلَمْ أَحَدُكُمْ مَا يُنَاجِي رَبَّهُ ، وَلَا يَجْهَرْ بَعْضُكُمْ عَلَى بَعْضٍ بِالْقِرَاءَةِ فِي الصَّلَاةِ (رواه أحمد)
✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ഇഅ്തികാഫ് ഇരുന്ന വേളയിൽ ജനങ്ങളോട് അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു: നിങ്ങളിൽ നിന്ന് ഓരോരുത്തരും നിസ്കാരത്തിന് വേണ്ടി നിന്നാൽ അവൻ തന്റെ രക്ഷിതാവുമായി അഭിമുഖ സംഭാഷണം നടത്തുകയാണ്, നിങ്ങളിൽ നിന്ന് ഓരോരുത്തരും തൻ്റെ രക്ഷിതാവുമായി എന്ത് സംസാരിക്കുന്നുവെന്ന് അറിയേണ്ടതുണ്ട്, നിസ്കാരത്തിൽ നിങ്ങളിൽ ചിലർ മറ്റു ചിലരേക്കാൾ ഖുർആൻ പാരായണം കൊണ്ട് ശബ്ദമുയർത്തരുത്(അഹ്മദ്)
