┏══✿ഹദീസ് പാഠം 1750✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 12
24 - 5 -2021 തിങ്കൾ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَامَ ، فَقَالَ : إِنَّ اللهَ تَعَالَى كَتَبَ عَلَيْكُمُ الْحَجَّ فَقَالَ الْأَقْرَعُ بْنُ حَابِسٍ التَّمِيمِيُّ رَضِيَ اللهُ عَنْهُمَا : كُلَّ عَامٍ يَا رَسُولَ اللهِ ؟ فَسَكَتَ فَقَالَ : لَوْ قُلْتُ : نَعَمْ لَوَجَبَتْ ، ثُمَّ إِذَنْ لَا تَسْمَعُونَ ، وَلَا تُطِيعُونَ ، وَلَكِنَّهُ حَجَّةٌ وَاحِدَةٌ (رواه النسائي)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു: നിശ്ചയം അല്ലാഹു തആല നിങ്ങളുടെ മേൽ ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു അന്നേരം അഖ്റഅ് ബിൻ ഹാബിസ് അത്തമീമി (റ) ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരെ, എല്ലാ വർഷവുമുണ്ടോ? അന്നേരം അവിടുന്ന് മൗനം ദീക്ഷിച്ചു ശേഷം പറഞ്ഞു: ഞാനെങ്ങാനും അതെ എന്ന് പറഞ്ഞിരുന്നെങ്കിൽ അത് നിർബന്ധമായേനെ, ശേഷം നിങ്ങൾ അത് കേൾക്കുകയോ അനുസരിക്കുകയോ ചെയ്യില്ലായിരുന്നു, മറിച്ച് നിർബന്ധമായ ഹജ്ജ് ഒന്ന് മാത്രമാണ് (നസാഈ)