┏══✿ഹദീസ് പാഠം 1775✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 8
18 - 6 -2021 വെള്ളി
وَعَنْ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ الْمُنْتَشِرِ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : سَأَلْتُ عَائِشَةَ رَضِيَ اللهُ عَنْهَا فَذَكَرْتُ لَهَا قَوْلَ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا : مَا أُحِبُّ أَنْ أُصْبِحَ مُحْرِمًا أَنْضَخُ طِيبًا ، فَقَالَتْ : عَائِشَةُ رَضِيَ اللهُ عَنْهَا : أَنَا طَيَّبْتُ رَسُولَ اللهِ ﷺ ثُمَّ طَافَ فِي نِسَائِهِ ثُمَّ أَصْبَحَ مُحْرِمًا(رواه البخاري)
✿══════════════✿
ഇബ്രാഹിം ബിൻ മുഹമ്മദ് ബിനിൽ മുൻതശിർ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ഇബ്നു ഉമർ (റ) ൻ്റെ വാക്ക് - ഞാൻ സുഗന്ധം പൂശി കൊണ്ട് നേരം പുലരുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല - പരാമർശിച്ച് കൊണ്ട് ആയിഷ ബീവി (റ) യോട് ചോദിച്ചപ്പോൾ മഹതി പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്ക് സുഗന്ധം പുരട്ടുകയും ശേഷം അവിടുന്ന് അവിടുത്തെ ഭാര്യമാരെ സമീപിക്കുകയും ശേഷം ഇഹ്റാം ചെയ്തവരായി അവിടുന്ന് നേരം പുലരുകയും ചെയ്തിട്ടുണ്ട്(ബുഖാരി)