■══✿ <﷽> ✿══■
وَعَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِي رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ اسْتَعَاذَ مِنْ سَبْعِ مَوْتَاتٍ : مَوْتِ الْفُجَاءَةِ ، وَمِنْ لَدْغِ الْحَيَّةِ ، وَمِنَ السَّبُعِ ، وَمِنَ الْحَرَقِ ، وَمِنَ الْغَرَقِ ، وَمِنْ أَنْ يَخِرَّ عَلَى شَيْءٍ ، أَوْ يَخِرَّ عَلَيْهِ شَيْءٌ ، وَمِنَ الْقَتْلِ عِنْدَ فِرَارِ الزَّحْفِ (رواه أحمد)
അബ്ദുല്ല ബിൻ അംർ ബിനിൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഏഴ് മരണങ്ങളിൽ നിന്ന് കാവൽ ചോദിക്കാറുണ്ടായിരുന്നു: പെട്ടന്നുള്ള മരണം, പാമ്പ് കടിയേറ്റുള്ള മരണം, ഹിംസ്ര ജീവികളുടെ കടിയേറ്റുള്ള മരണം, പൊള്ളലേറ്റുള്ള മരണം മുങ്ങി മരണം, വല്ല വസ്തുക്കളുടെ മേൽ ആപതിച്ചുള്ളതോ വല്ലതും മേലിൽ വീണുണ്ടാകുന്നതോ ആയ മരണം, യുദ്ധം കൊടുമ്പിരി കൊള്ളുന്ന വേളയിൽ പിന്തിരിഞ്ഞോടുമ്പോൾ കൊല ചെയ്യപ്പെടൽ(അഹ്മദ്)
