■══✿ <﷽> ✿══■
وَعَنْ إِسْحَاقَ بْنِ عَبْدِ اللهِ بْنِ جَعْفَرٍ رَضِيَ اللهُ عَنْهُمَا عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللهِ ﷺ : لَقِّنُوا مَوْتَاكُمْ : لَا إِلَهَ إِلَّا اللهُ الْحَلِيمُ الْكَرِيمُ ، سُبْحَانَ اللهِ رَبِّ الْعَرْشِ الْعَظِيمِ ، الْحَمْدُ لِله رَبِّ الْعَالَمِينَ قَالُوا : يَا رَسُولَ اللهِ ، كَيْفَ لِلْأَحْيَاءِ ؟ قَالَ : أَجْوَدُ ، وَأَجْوَدُ(رواه ابن ماجة)
ഇസ്ഹാഖ് ബിൻ അബ്ദുല്ല ബിൻ
ജഅ്ഫർ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് മരണമാസന്നമായവർക്ക് "ലാഇലാഹ ഇല്ലല്ലാഹുൽ ഹലീമുൽ കരീം, സുബ്ഹാനല്ലാഹി റബ്ബിൽ അർഷിൽ അള്വീം, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" (മാന്യനും സഹനശീലനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല, മഹത്തയായ സിംഹാസനത്തിന്റെ അധിപനായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, ലോക രക്ഷിതാവായ അല്ലാഹവിനാണ് സർവ്വ സ്തുതിയും) പറഞ്ഞു കൊടുക്കണം അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ജീവിച്ചിരിക്കുന്നവരോട്? (ഇത് ചൊല്ലിക്കൊടുക്കാമോ) തിരു നബി ﷺ പറഞ്ഞു: വളരെ നല്ലത്, വളരെ നലനല്ലത (ഇബ്നു മാജ)
