┏══✿ഹദീസ് പാഠം 1550✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 19
5 - 11 -2020 വ്യാഴം
وَعَنْ جُبَيْرِ بْنِ نُفَيْرٍ رَضِيَ اللهُ عَنْهُ عَنْ مُحَمَّدِ بْنِ أَبِي عَمِيرَةَ رَضِيَ اللهُ عَنْهُ وَكَانَ مِنْ أَصْحَابِ النَّبِيِّ ﷺ قَالَ : لَوْ أَنَّ عَبْدًا خَرَّ عَلَى وَجْهِهِ مِنْ يَوْمِ وُلِدَ إِلَى أَنْ يَمُوتَ هَرَمًا فِي طَاعَةِ اللهِ لَحَقَرَهُ ذَلِكَ الْيَوْمَ ، وَلَوَدَّ أَنَّهُ رُدَّ إِلَى الدُّنْيَا كَيْمَا يَزْدَادَ مِنَ الْأَجْرِ وَالثَّوَابِ (رواه أحمد)
✿══════════════✿
ജുബൈർ ബിൻ നുഫൈർ (റ) മുഹമ്മദ് ബിൻ അബീ അ'മീറ (റ) യിൽ നിന്ന് നിവേദനം: - മഹാൻ തിരു നബി ﷺ യുടെ അനുചരന്മാരിൽ പെട്ടവരാണ് - അദ്ദേഹം പറഞ്ഞു: (അല്ലാഹുവിന്റെ ഏതെങ്കിലുമൊരു) അടിമ ജനിച്ച് വീണത് മുതൽ വാർദ്ധക്യം ചെന്ന് മരണപ്പെടുന്നത് വരെ അല്ലാഹുവിന് വേണ്ടി മുഖം കുത്തി വീണാൽ പോലും അന്ത്യനാളിൽ അതിനെ അവൻ നിസ്സാരമായാണ് കാണുക, അവൻ ആശിച്ചു പോകും, ദുൻയാവിലേക്ക് ഒരു പ്രാവശ്യം കൂടി മടക്കിയിരുന്നെങ്കിൽ പ്രതിഫലം അൽപം കൂടി അധികരിപ്പിച്ചേനെയെന്ന്(അഹ്മദ്)
