┏══✿ഹദീസ് പാഠം 1555✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 24
10 - 11 -2020 ചൊവ്വ
وَعَنِ الْمُغِيرَةِ بْنِ شُعْبَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : الرَّاكِبُ خَلْفَ الْجِنَازَةِ، وَالْمَاشِي أَمَامَهَا قَرِيبًا عَنْ يَمِينِهَا أَوْ عَنْ يَسَارِهَا، وَالسِّقْطُ يُصَلَّى عَلَيْهِ، وَيُدْعَى لِوَالِدَيْهِ بِالْمَغْفِرَةِ وَالرَّحْمَةِ (رواه أحمد)
✿══════════════✿
മുഗീറതു ബ്ൻ ശുഅ്ബ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: വാഹനത്തിൽ യാത്ര ചെയ്യുന്നവൻ മയ്യിത്തിന്റെ പിന്നിലും, കാൽനടയായി സഞ്ചരിക്കുന്നവൻ മയ്യിത്തിന്റെ വലതോ ഇടതോ ഭാഗത്തോട് ചേർന്ന് മുന്നിലുമാണ് പോകേണ്ടത്, സ്വിഖ്ത് (വളർച്ചയെത്താതെ പ്രസവിക്കപ്പെട്ട കുട്ടി) ന്റെ മേൽ നിസ്കരിക്കപ്പെടണം, അവന്റെ മാതാപിതാക്കൾക്ക് പാപമോചനത്തിനും കാരുണ്യത്തിനും പ്രാർത്ഥിക്കുകയും വേണം(അഹ്മദ്)
