■══✿ <﷽> ✿══■
وَعَنِ ابْنِ جُرَيْجٍ رَضِيَ اللهُ عَنْهُمَا قَالَ : أَخْبَرَنِي أَبُو الزُّبَيْرِ رَضِيَ اللهُ عَنْهُ ، أَنَّهُ سَمِعَ جَابِرًا رَضِيَ اللهُ عَنْهُ يَقُولُ : خَطَبَ رَسُولُ اللهِ ﷺ فَذَكَرَ رَجُلًا مِنْ أَصْحَابِهِ مَاتَ فَقُبِرَ لَيْلًا ، وَكُفِّنَ فِي كَفَنٍ غَيْرِ طَائِلٍ ، فَزَجَرَ رَسُولُ اللهِ ﷺ أَنْ يُقْبَرَ إِنْسَانٌ لَيْلًا، إِلَّا أَنْ يُضْطَرَّ إِلَى ذَلِكَ، وَقَالَ رَسُولُ اللهِ ﷺ : إِذَا وَلِيَ أَحَدُكُمْ أَخَاهُ فَلْيُحَسِّنْ كَفْنَهُ (رواه النسائي)
ഇബ്നു ജുറൈജ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ സുബൈർ (റ) എന്നോട് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം മഹാൻ ജാബിർ (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിൽ മരണപ്പെടുകയും രാത്രിയിൽ മറവ് ചെയ്യപ്പെടുകയും, മതിയായ രൂപത്തിൽ കഫം ചെയ്യാപ്പെടാതിരിക്കുകയും ചെയ്ത അവിടുത്തെ അനുചരന്മാരിലൊരാളെ സംബന്ധിച്ച് പരാമർശിച്ചു, ശേഷം അല്ലാഹുവിന്റെ തിരു ദൂതർ ﷺ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഒരാളെ (തിരു നബി ﷺ ആ മയ്യിത്തിന്റെ മേൽ നിസ്കരിക്കുന്നതിന് മുമ്പ്) മറവ് ചെയ്യപ്പെടലിനെ വിലക്കി കൊണ്ട് പറഞ്ഞു: നിങ്ങളാരെങ്കിലും തന്റെ സഹോദരനെ ഏറ്റെടുക്കുകയാണെങ്കിൽ അവൻ അവന്റെ കഫൻ ചെയ്യൽ നന്നാക്കട്ടെ(നസാഈ)
